Asia Cup Hockey | ഏഷ്യാ കപ് ഹോകി: ഇന്‍ഡ്യ 16-0 ന് ഇന്‍ഡോനേഷ്യയെ തകർത്ത് നോകൗടില്‍ കടന്നു; പാകിസ്താൻ പുറത്ത്
May 26, 2022, 20:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഏഷ്യാ കപ് പുരുഷ ഹോകി ടൂര്‍ണമെന്റില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇന്‍ഡ്യ ഇന്‍ഡോനേഷ്യയെ 16-0 ന് പരാജയപ്പെടുത്തി നോകൗടില്‍ കടന്നു. ഈ ജയത്തോടെ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ആദ്യ രണ്ട് പാദങ്ങളില്‍ ആറ് ഗോളുകള്‍ പിറന്നപ്പോള്‍ അവസാന രണ്ട് പാദങ്ങളില്‍ 10 ഗോളുകള്‍ കൂടി നേടിയ ഇന്‍ഡ്യ ശക്തമായി തിരിച്ചുവന്നു.
അഞ്ച് ഗോളുകള്‍ നേടിയ ദിപ്സന്‍ ടിര്‍കിയാണ് താരം. സുദേവ് ഹാട്രികും നേടി. ഇന്‍ഡ്യയുടെ പ്രബലമായ പ്രകടനം കളിയിലുടനീളം ദൃശ്യമായിരുന്നു. നേരത്തെ, ഏഷ്യാ കപിലെ മൂന്നാം റൗൻഡ് മത്സരത്തില്‍ ജപാന്‍ പാക്കിസ്താനെ 3-2ന് പരാജയപ്പെടുത്തിയിരുന്നു. ഇന്‍ഡ്യയെ കൂടാതെ ജപാന്‍, മലേഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് സൂപര്‍ 4 ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
ഇന്‍ഡോനേഷ്യയുമായുള്ള മത്സരത്തിന് മുമ്പ് ഗോള്‍ വ്യത്യാസത്തില്‍ ഇന്‍ഡ്യ മൂന്നാമതായിരുന്നു. ബീരേന്ദ്ര ലക്ര, എസ് വി സുനില്‍ തുടങ്ങിയ ഒരുപിടി മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം സര്‍ദാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു യുവ ടീമിനെയാണ് ഇന്‍ഡ്യ ടൂര്‍ണമെന്റില്‍ ഇറക്കിയത്. എന്നിരുന്നാലും, സീനിയര്‍ ജോഡി ഇതുവരെയുള്ള പ്രകടനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ 1-1 സമനില വഴങ്ങിയ ഇന്‍ഡ്യ ജപാനോട് 2-5 ന് പരാജയപ്പെട്ടു. തങ്ങളുടെ അവസാന പ്രാഥമിക ലീഗ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 8-1 ന് ജയിച്ച മലേഷ്യ പൂള്‍ ബിയില്‍ നിന്ന് ടേബിള്‍ ടോപര്‍മാരായി ഏഷ്യാ കപിന്റെ സൂപര്‍ 4-ലേക്ക് കടന്നു. ദക്ഷിണ കൊറിയ ഒമാനെ 5-1 ന് തോല്‍പിച്ച് പൂള്‍ ബിയില്‍ രണ്ടാം സ്ഥാനത്തെത്തി.
അഞ്ച് ഗോളുകള്‍ നേടിയ ദിപ്സന്‍ ടിര്‍കിയാണ് താരം. സുദേവ് ഹാട്രികും നേടി. ഇന്‍ഡ്യയുടെ പ്രബലമായ പ്രകടനം കളിയിലുടനീളം ദൃശ്യമായിരുന്നു. നേരത്തെ, ഏഷ്യാ കപിലെ മൂന്നാം റൗൻഡ് മത്സരത്തില്‍ ജപാന്‍ പാക്കിസ്താനെ 3-2ന് പരാജയപ്പെടുത്തിയിരുന്നു. ഇന്‍ഡ്യയെ കൂടാതെ ജപാന്‍, മലേഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് സൂപര്‍ 4 ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
ഇന്‍ഡോനേഷ്യയുമായുള്ള മത്സരത്തിന് മുമ്പ് ഗോള്‍ വ്യത്യാസത്തില്‍ ഇന്‍ഡ്യ മൂന്നാമതായിരുന്നു. ബീരേന്ദ്ര ലക്ര, എസ് വി സുനില്‍ തുടങ്ങിയ ഒരുപിടി മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം സര്‍ദാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു യുവ ടീമിനെയാണ് ഇന്‍ഡ്യ ടൂര്‍ണമെന്റില്‍ ഇറക്കിയത്. എന്നിരുന്നാലും, സീനിയര്‍ ജോഡി ഇതുവരെയുള്ള പ്രകടനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ 1-1 സമനില വഴങ്ങിയ ഇന്‍ഡ്യ ജപാനോട് 2-5 ന് പരാജയപ്പെട്ടു. തങ്ങളുടെ അവസാന പ്രാഥമിക ലീഗ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 8-1 ന് ജയിച്ച മലേഷ്യ പൂള്‍ ബിയില്‍ നിന്ന് ടേബിള്‍ ടോപര്‍മാരായി ഏഷ്യാ കപിന്റെ സൂപര്‍ 4-ലേക്ക് കടന്നു. ദക്ഷിണ കൊറിയ ഒമാനെ 5-1 ന് തോല്‍പിച്ച് പൂള്‍ ബിയില്‍ രണ്ടാം സ്ഥാനത്തെത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.