'ഹർജിക്കാരനെ അറസ്റ്റ് ചെയ്താൽ, വ്യവസ്ഥകൾ പാലിച്ച് അയാൾക്ക് മുൻകൂർ ജാമ്യം നൽകണം', കോടതി ഉത്തരവിട്ടു. ഭർതൃപിതാവ് മറ്റൊരാളുമായി ചേർന്ന് സ്വന്തം മരുമകളെ ബലാത്സംഗം ചെയ്യുന്നത് ഇൻഡ്യൻ സംസ്കാരത്തിൽ തികച്ചും പ്രകൃതിവിരുദ്ധമാണെന്ന് ജസ്റ്റിസ് അജിത് സിംഗ് നിരീക്ഷിച്ചു.
കേസ് ഇങ്ങനെ
സഹരൻപൂർ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ ഐപിസി 376 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. 2018 മാർച് ഒന്നിന് വൈകുന്നേരം ആറ് മണിയോടെ യുവതി അവരുടെ സഹോദരന്റെ വീട്ടിൽ തനിച്ചായിരുന്നപ്പോൾ ഭർതൃപിതാവ് മറ്റൊരാളോടൊപ്പം എത്തിയെന്നായിരുന്നു ആരോപണം. 'ചേട്ടനെവിടെ എന്ന് ചോദിച്ചു. പുറത്ത് പോയതാണെന്ന് പറഞ്ഞപ്പോൾ ഭർതൃപിതാവ് പീഡിപ്പിക്കാൻ തുടങ്ങി. എതിർത്തപ്പോൾ അയാൾ കട്ടിലിൽ തള്ളിയിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. കൂടെ വന്നയാളും അയാൾക്ക് പിന്തുണ നൽകി ', പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാബുമോൻ ഹൈകോടതിയെ സമീപിച്ചത്. ഈ കേസിലെ കൂട്ടുപ്രതികൾക്ക് ഈ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് വാദത്തിനിടെ ഹരജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. ഇതും കോടതി പരിഗണിച്ചു.
Keywords: National, Uttar pradesh, News, Top-Headlines, Case, Assault, Supreme Court, Accused, Arrest, Police Station, Woman, Allahabad High Court grants anticipatory bail to man accused of assaulting daughter-in-law.
< !- START disable copy paste -->