Death | 'അവനെ അറിയിക്കൂ, എന്നെ അവസാനമായി കാണാൻ വരൂ'! 'കുറിപ്പെഴുതി കാമുകന്റെ വിവാഹ ദിനത്തിൽ യുവതി ആത്മഹത്യ ചെയ്തു'
Apr 23, 2022, 14:01 IST
കോർബ:(www.kvartha.com) കാമുകന്റെ വിവാഹ ദിനത്തിൽ യുവതി വീട്ടിലെ ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. ഛത്തീസ്ഗഡിലെ കോട്വാലി മേഖലയിലെ രാംസാഗർ പാറയിലാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്, അതിൽ തന്നെ പ്രണയിച്ച് വഞ്ചിച്ചതായി പറയുന്നു.
'27കാരിയായ യുവതി സൂരക്ചർ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. യുവതിക്ക് ഇയാളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മറ്റൊരാളുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചു. വെള്ളിയാഴ്ചയായിരുന്നു വിവാഹം. ഇതിൽ വിഷമിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു. യുവാവിനെ താൻ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും അയാളില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും സഹോദരന് വേണ്ടി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ഇതുവരെ മനസിനെ കഠിനമാക്കിയാണ് ജീവിച്ചത്, ഇന്ന് അവൻ വിവാഹിതനാണ്, അതിനാൽ എന്റെ ക്ഷമ നശിച്ചു, ഞാൻ ഈ ലോകത്ത് നിന്ന് പോകുന്നു, എന്നാൽ നിങ്ങൾ ഇന്ദ്രേഷിനെ (കാമുകൻ) ഇക്കാര്യം അറിയിച്ച് എന്നെ അവസാനമായി കാണാൻ വരൂ, എന്ന് പറയണം, എന്നും കുറിച്ചിട്ടുണ്ട്', പൊലീസ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കൾ നേരത്തെ തന്നെ മരിച്ചിരുന്നു.
'27കാരിയായ യുവതി സൂരക്ചർ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. യുവതിക്ക് ഇയാളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മറ്റൊരാളുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചു. വെള്ളിയാഴ്ചയായിരുന്നു വിവാഹം. ഇതിൽ വിഷമിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു. യുവാവിനെ താൻ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും അയാളില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും സഹോദരന് വേണ്ടി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ഇതുവരെ മനസിനെ കഠിനമാക്കിയാണ് ജീവിച്ചത്, ഇന്ന് അവൻ വിവാഹിതനാണ്, അതിനാൽ എന്റെ ക്ഷമ നശിച്ചു, ഞാൻ ഈ ലോകത്ത് നിന്ന് പോകുന്നു, എന്നാൽ നിങ്ങൾ ഇന്ദ്രേഷിനെ (കാമുകൻ) ഇക്കാര്യം അറിയിച്ച് എന്നെ അവസാനമായി കാണാൻ വരൂ, എന്ന് പറയണം, എന്നും കുറിച്ചിട്ടുണ്ട്', പൊലീസ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കൾ നേരത്തെ തന്നെ മരിച്ചിരുന്നു.
Keywords: News, National, Top-Headlines, Woman, Died, Dead, Wedding, Suicide, Police, Woman died on boyfriend's wedding day.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.