Reception | കേന്ദ്ര ഹജ്ജ് കമിറ്റി ചെയര്‍മാനായി നിയമിതനായ എ പി അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നല്‍കി; ഹജ്ജ് എംബാര്‍കേഷന്‍ സൗകര്യം കണ്ണൂരിലും ഏര്‍പെടുത്താന്‍ ശ്രമിക്കുമെന്ന് വാഗ്‌ദാനം

 


കണ്ണൂര്‍: (www.kvartha.com) കേന്ദ്ര ഹജ്ജ് കമിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിക്ക് കണ്ണൂര്‍ പൗരാവലിയുടെ നേത്യത്വത്തില്‍ സ്വീകരണം നല്‍കി. ചേംബര്‍ ഓഫ് കൊമേഴ്സ് ഹോളില്‍ നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് അധ്യക്ഷത വഹിച്ചു. സി എച് മുസ്ത്വഫ മൗലവി മുഖ്യപ്രഭാഷണം നടത്തി.
                           
Reception | കേന്ദ്ര ഹജ്ജ് കമിറ്റി ചെയര്‍മാനായി നിയമിതനായ എ പി അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നല്‍കി; ഹജ്ജ് എംബാര്‍കേഷന്‍ സൗകര്യം കണ്ണൂരിലും ഏര്‍പെടുത്താന്‍ ശ്രമിക്കുമെന്ന് വാഗ്‌ദാനം

ദേശീയ ഹജ്ജ് കമിറ്റി ചെയര്‍മന്‍ പദവി പുണ്യകര്‍മമായി കാണുന്നുവെന്നും നേരിട്ട് ഹജ്ജിന് പോകാനുള്ള എംബാര്‍കേഷന്‍ സൗകര്യം കണ്ണൂരിലും ഏര്‍പെടുത്താന്‍ ശ്രമിക്കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. സംഘടനാ പ്രവര്‍ത്തനം സേവനമാക്കുകയും മാനവ സേവ മാധവ സേവയായി കാണണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള ഉപദേശം ഏറ്റെടുത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ദേശീയ സമിതിയംഗം സി കെ പത്മനാഭന്‍, ബിജെപി ലക്ഷദ്വീപ് സംസ്ഥാന ജനറല്‍ സെക്രടറി മുഹമ്മദ് ഖാസിം, ഡോ. സി വി രവീന്ദ്രനാഥ്, കെ വി ജയരാജന്‍ മാസ്റ്റര്‍, ഫാദര്‍ ക്ലാരിനസ് പാലിയസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രടറി ഇ മനീഷ്, അപനക്കാട് അബ്ദുൽ ഖാദര്‍, ചിറക്കല്‍ ബുശ്റ തുടങ്ങിയവര്‍ സംസാരിച്ചു. ഖാദര്‍ മജീദ് ഉസ്താദ് സ്വാഗതം പറഞ്ഞു.

Keywords:  News, Kerala, Top-Headlines, Kannur, A.P Abdullakutty, Programme, Central Government, Hajj, BJP, Reception, Reception programme held for AP Abdullakutty in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia