Court Verdict | കുടുംബത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കേണ്ടത് ഭർത്താവിന്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് കോടതി; 'ഭാര്യയുടെ വീട്ടുജോലി തൊഴിലായി കണക്കാക്കാനാകില്ല'

 


ന്യൂഡെൽഹി: (www.kvarthaa.com) കുടുംബത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കേണ്ടത് ഭർത്താവിന്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് ന്യൂഡെൽഹിയിലെ തീസ് ഹസാരി അഡീഷനൽ സെഷൻസ് കോടതി. ജീവനാംശം നൽകാത്തതിനെതിരായ അപീൽ പരിഗണിക്കവെയാണ് ജഡ്ജി സഞ്ജയ് ശർമ ഈ നിരീക്ഷണം നടത്തിയത്. ഭർത്താവിനോട് സ്ഥിരം ജീവനാംശം നൽകാനും അപീൽ തീയതി മുതൽ ഒന്നര മാസത്തിനകം കുടിശിക തുക കൈമാറാനും കോടതി നിർദേശിച്ചു.
  
Court Verdict | കുടുംബത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കേണ്ടത് ഭർത്താവിന്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് കോടതി; 'ഭാര്യയുടെ വീട്ടുജോലി തൊഴിലായി കണക്കാക്കാനാകില്ല'


കുടുംബം നിലനിറുത്തേണ്ടതും മാനം നിലനിർത്തേണ്ടതും ഭർത്താവിന്റെ ഉത്തരവാദിത്തമാണെന്നും ജഡ്ജി പറഞ്ഞു. കേസിൽ വനിതാ കോടതിയുടെ വിധി പ്രകാരം പ്രതിമാസം 16,000 രൂപ ജീവനാംശം നൽകാൻ കഴിയുന്നില്ലെന്ന് ഭർത്താവ് അപീൽ നൽകിയിരുന്നു. അതേസമയം, ഭാര്യ സ്വയം ജോലി ചെയ്യുന്നതിനാൽ അവർക്ക് കുടുംബം നയിക്കാൻ കഴിയുമെന്നും അദ്ദേഹം വാദിച്ചു. വീട്ടുജോലി ചെയ്ത് ജീവിക്കുന്നത് സ്ഥിരവരുമാനമായി കണക്കാക്കാനാകില്ലെന്ന് ഭർത്താവിന്റെ വാദത്തെ കുറിച്ച് കോടതി അഭിപ്രായപ്പെട്ടു. അത്തരമൊരു സാഹചര്യത്തിൽ, ഭർത്താവ് ജീവനാംശം നൽകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

ഭർത്താവ് ഓടോറിക്ഷ ഡ്രൈവറാണെന്നും വിദഗ്ധ തൊഴിലാളിയായി കണക്കാക്കി വരുമാനം 19473 രൂപയായി കണക്കാക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം ആകെ 8000 രൂപ ജീവനാംശമായി നൽകണമെന്നും കോടതി വിധിച്ചു.

Keywords:  New Delhi, India, National, Court, Husband, Wife, Family, Moral responsibility of the husband to maintain the dignity of the family: Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia