SC Order | ജഹാംഗീർപുരിയിലെ പൊളിക്കൽ അടുത്ത രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കണമെന്ന് സുപ്രീം കോടതി; തൽസ്ഥിതി തുടരാൻ നിർദേശം; മേയർക്ക് വിവരം നൽകിയ ശേഷം നടത്തിയ പൊളിക്കലിനെ ഗൗരവമായി കാണുമെന്ന് കോടതി
Apr 21, 2022, 12:50 IST
ന്യൂഡെൽഹി:(www.kvartha.com 21.04.2022) ദേശീയ തലസ്ഥാനത്തെ അക്രമബാധിതമായ ജഹാംഗീർപുരി പ്രദേശത്തെ കെട്ടിടങ്ങൾ പൊളിക്കുന്ന വിഷയത്തിൽ കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു.
കലാപക്കേസിൽ മുസ്ലിംകളായ പ്രതികളുടെ കെട്ടിടങ്ങൾ തകർക്കുന്നുവെന്ന് കാണിച്ച് ജംഇയത് ഉലമ-ഇ-ഹിന്ദ് സമർപിച്ച ഹർജിയിൽ ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിനും മറ്റുള്ളവർക്കും നോടീസ് അയച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ലിസ്റ്റ് നൽകണമെന്നും അതുവരെ ഹർജികൾ പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു.
എൻഡിഎംസി മേയറെ അറിയിച്ചെങ്കിലും ഉത്തരവിന് ശേഷവും നടത്തിയ പൊളിക്കലിനെ ഗൗരവമായി കാണുമെന്നും സുപ്രീം കോടതി പറഞ്ഞു. കയ്യേറ്റ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി ബുധനാഴ്ച ജഹാംഗീർപുരിയിലെ ഒരു പള്ളിക്ക് സമീപമുള്ള നിരവധി കോൺക്രീറ്റ്, താൽക്കാലിക കെട്ടിടങ്ങൾ ബുൾഡോസറുകൾ തകർത്തിരുന്നു.
കലാപക്കേസിൽ മുസ്ലിംകളായ പ്രതികളുടെ കെട്ടിടങ്ങൾ തകർക്കുന്നുവെന്ന് കാണിച്ച് ജംഇയത് ഉലമ-ഇ-ഹിന്ദ് സമർപിച്ച ഹർജിയിൽ ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിനും മറ്റുള്ളവർക്കും നോടീസ് അയച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ലിസ്റ്റ് നൽകണമെന്നും അതുവരെ ഹർജികൾ പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു.
എൻഡിഎംസി മേയറെ അറിയിച്ചെങ്കിലും ഉത്തരവിന് ശേഷവും നടത്തിയ പൊളിക്കലിനെ ഗൗരവമായി കാണുമെന്നും സുപ്രീം കോടതി പറഞ്ഞു. കയ്യേറ്റ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി ബുധനാഴ്ച ജഹാംഗീർപുരിയിലെ ഒരു പള്ളിക്ക് സമീപമുള്ള നിരവധി കോൺക്രീറ്റ്, താൽക്കാലിക കെട്ടിടങ്ങൾ ബുൾഡോസറുകൾ തകർത്തിരുന്നു.
Keywords: News, National, Top-Headlines, Supreme Court of India, Supreme Court, Court Order, Jahangirpuri, Jahangirpuri: SC extends status quo until further orders.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.