ഇ-സഞ്ജീവനി സേവനത്തിലൂടെ രാജ്യത്തെ ആരോഗ്യപരിപാലന സ്ഥിതി മെച്ചപ്പെടുകയാണെന്ന് കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ

 


ന്യൂഡെല്‍ഹി: (www.kvartha.com 16.04.2022) ടോകണെടുത്ത് കാത്തിരുന്ന് ഡോക്ടറെ കാണുന്ന രീതിയില്‍ നിന്ന് പെട്ടെന്ന് കാണാവുന്ന രീതിയിലേക്ക് രാജ്യത്തെ ആരോഗ്യ സേവന രംഗം മാറിയെന്നും ആരോഗ്യ പരിപാലന രംഗത്ത് സമ്പൂര്‍ണ പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ശനിയാഴ്ച പറഞ്ഞു. ടെലി കണ്‍സള്‍ടേഷന്‍ സേവനങ്ങള്‍ വ്യാപകമായി സ്വീകരിക്കുന്നതിനെക്കുറിച്ചും മന്ത്രി സംസാരിച്ചു.

ഇ-സഞ്ജീവനി സേവനത്തിലൂടെ രാജ്യത്തെ ആരോഗ്യപരിപാലന സ്ഥിതി മെച്ചപ്പെടുകയാണെന്ന് കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തതുപോലെ, ടെലി കണ്‍സള്‍ടന്‍സി സേവനമായ 'ഇ-സഞ്ജീവനി', പ്രത്യേകിച്ച് ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് താങ്ങാനാവുന്നതും പെട്ടെന്ന് ലഭ്യമാകുന്നതുമായ ആരോഗ്യ സംരക്ഷണം നല്‍കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആരോഗ്യ സേവനങ്ങള്‍ ധാരാളമായി ലഭ്യമല്ലാത്ത ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ഇത്തരമൊരു പദ്ധതി ജനങ്ങള്‍ക്ക് ലഭ്യമാകണം, അങ്ങനെ അവര്‍ക്ക് ഉടന്‍ തന്നെ ഡോക്ടറുടെ കണ്‍സള്‍ടേഷന്‍ ലഭിക്കുമെന്നത് പ്രധാനമന്ത്രിയുടെ ഭാവനയായിരുന്നു.

രാജ്യത്ത് 1,17,400 ആയുഷ്മാന്‍ ഭാരത്- ഹെല്‍ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ (എബി-എച്ഡബ്ല്യുസി) പ്രവര്‍ത്തനക്ഷമമാക്കിയതായി കേന്ദ്ര ആരോഗ്യ സെക്രടറി രാജേഷ് ഭൂഷന്‍ പറഞ്ഞു. 2022 ഡിസംബറോടെ ഇത്തരം 1,50,000 കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഇ-സഞ്ജീവനിയിലും എച് ഡ ബ്ല്യു സി പോര്‍ടലിലും ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകള്‍ രെജിസ്റ്റര്‍ ചെയ്തു.

'ആയുഷ്മാന്‍ ഭാരത്-ഹെല്‍ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ' നാലാം വാര്‍ഷികാഘോഷങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവെയാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇക്കാര്യം പറഞ്ഞത്. പല സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഇ-സഞ്ജീവനിയുടെ നേട്ടങ്ങള്‍ അറിഞ്ഞു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സേവനങ്ങള്‍ക്കായുള്ള ഈ ഡിജിറ്റല്‍ മോഡിന്റെ ആവശ്യം അതിവേഗം സ്വീകരിക്കുന്നതിനുള്ള നടപടിയിലേക്ക് ഇത് നയിച്ചു.

ആരോഗ്യ പരിപാലന സേവനങ്ങള്‍ക്കായി ഈ നൂതന ഡിജിറ്റല്‍ മീഡിയം ഉപയോഗിച്ച് രോഗികള്‍ ദിവസവും ഡോക്ടര്‍മാരെയും സ്പെഷ്യലിസ്റ്റുകളെയും കാണുകയും സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്തനാര്‍ബുദം, വായ, ഗര്‍ഭാശയം, തൊണ്ട എന്നിവയിലെ കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങളുടെ പരിശോധനയും ചില ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് രോഗിയെ നേരത്തെ തന്നെ കണ്ടുപിടിക്കാന്‍ സഹായിക്കുക മാത്രമല്ല, നേരത്തെയുള്ള ചികിത്സ രോഗിക്ക് ലഭ്യമാകുകയും ചെയ്യും.

ആസാദിയുടെ അമൃത് മഹോത്സവത്തിന് കീഴില്‍ ഏപ്രില്‍ 18 മുതല്‍ 22 വരെ രാജ്യത്തെ എച് ഡബ്ല്യുസികളില്‍ ഏപ്രില്‍ 17 ന് നടക്കുന്ന യോഗ പരിശീലനത്തിന് പുറമെ ആരോഗ്യ മേളകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര കാന്‍സര്‍ പരിശോധനയും അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു.

രാജ്യത്തുടനീളം 1,17,440-ലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും അതുവഴി ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ഒരു വ്യക്തിയുടെ അകലം 30 മിനിറ്റായി കുറയ്ക്കുമെന്നും ചടങ്ങില്‍ സംസാരിച്ച ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.

Keywords:   Health Minister Mansukh Mandaviya launches virtually e-Sanjeevani Tele-consultation facility at one lakh centers, New Delhi, News, Politics, Health, Health and Fitness, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia