Rahul slams PM | നിരവധി ആഗോള കംപനികള്‍ ഇന്‍ഡ്യ വിടുന്നുവെന്ന് രാഹുൽ ഗാന്ധി; പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനം; 'ഹേറ്റ്-ഇന്‍-ഇന്‍ഡ്യയും മേക്-ഇന്‍-ഇന്‍ഡ്യയും ഒരുമിച്ച് നിലനില്‍ക്കില്ല'
Apr 27, 2022, 14:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) നിരവധി ആഗോള ബ്രാന്‍ഡുകള്‍ ഇന്‍ഡ്യ വിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. മോദി ജി, ഹേറ്റ്-ഇന്‍-ഇന്‍ഡ്യയും മേക്-ഇന്‍-ഇന്‍ഡ്യയും (Hate-in-India' & Make-in-India) ഒരുമിച്ച് നിലനില്‍ക്കില്ലെന്ന് രാഹുല്‍ ട്വിറ്ററിൽ കുറിച്ചു.
'ഏഴ് ആഗോള ബ്രാന്‍ഡുകള്‍ രാജ്യം വിട്ടു. ഒമ്പത് ഫാക്ടറികള്‍, 649 ഡീലര്‍ഷിപുകള്‍, 84,000 ജോലി നഷ്ടമായി', അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാഹുല്‍ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. 2017-ല്‍ ഷെവര്‍ലെ, 2018-ല്‍ മാന്‍ ട്രകുകള്‍, 2019-ല്‍ ഫിയറ്റ്, യുനൈറ്റഡ് മോടോഴ്സ്, 2020-ല്‍ ഹാര്‍ലി ഡേവിഡ്സണ്‍, 2021-ല്‍ ഫോര്‍ഡ്, 2022-ല്‍ ഡാറ്റ്സണ്‍ എന്നീ ഏഴ് ബ്രാന്‍ഡുകളാണ് രാജ്യം വിട്ടതെന്ന് രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു.
തൊഴിലില്ലായ്മയുടെ പേരില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കേന്ദ്രസര്‍കാരിനെ കടന്നാക്രമിക്കുകയാണ്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം, വിദ്വേഷ പ്രസംഗം എന്നിവയുടെ കാര്യങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
< !- START disable copy paste -->
'ഏഴ് ആഗോള ബ്രാന്‍ഡുകള്‍ രാജ്യം വിട്ടു. ഒമ്പത് ഫാക്ടറികള്‍, 649 ഡീലര്‍ഷിപുകള്‍, 84,000 ജോലി നഷ്ടമായി', അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാഹുല്‍ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. 2017-ല്‍ ഷെവര്‍ലെ, 2018-ല്‍ മാന്‍ ട്രകുകള്‍, 2019-ല്‍ ഫിയറ്റ്, യുനൈറ്റഡ് മോടോഴ്സ്, 2020-ല്‍ ഹാര്‍ലി ഡേവിഡ്സണ്‍, 2021-ല്‍ ഫോര്‍ഡ്, 2022-ല്‍ ഡാറ്റ്സണ്‍ എന്നീ ഏഴ് ബ്രാന്‍ഡുകളാണ് രാജ്യം വിട്ടതെന്ന് രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു.
The ease of driving business out of India.
— Rahul Gandhi (@RahulGandhi) April 27, 2022
❌ 7 Global Brands
❌ 9 Factories
❌ 649 Dealerships
❌ 84,000 Jobs
Modi ji, Hate-in-India and Make-in-India can’t coexist!
Time to focus on India's devastating unemployment crisis instead. pic.twitter.com/uXSOll4ndD
തൊഴിലില്ലായ്മയുടെ പേരില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കേന്ദ്രസര്‍കാരിനെ കടന്നാക്രമിക്കുകയാണ്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം, വിദ്വേഷ പ്രസംഗം എന്നിവയുടെ കാര്യങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Keywords: News, National, Top-Headlines, Rahul Gandhi, Prime Minister, Narendra Modi, Central Government, Congress, BJP, Make-in-India, 'Hate-in-India', Rahul Gandhi slams PM Modi, Hate-in-India' & Make-in-India can't coexist: Rahul Gandhi slams PM Modi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

