കാനഡയില്‍ വെടിയേറ്റ് മരിച്ച കാര്‍ത്തിക് വാസുദേവിന്റെ സംസ്‌കാര ചടങ്ങുകള്‍ ഗാസിയാബാദില്‍ നടന്നു; നിയമനടപടികള്‍ക്കായി കുടുംബം ടോറന്റോയിലേക്ക്, 'ഞങ്ങളുടെ കുട്ടിക്ക് നീതി വേണം'
Apr 17, 2022, 08:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാസിയാബാദ്: (www.kvartha.com 17.04.2022) കാനഡയില്‍ വെടിയേറ്റ് മരിച്ച വിദ്യാര്‍ഥി കാര്‍ത്തിക് വാസുദേവിന്റെ സംസ്‌കാര ചടങ്ങുകള്‍ ഗാസിയാബാദില്‍ നടന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു ചടങ്ങ്. ന്യൂഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ കുടുംബം മൃതദേഹം ഏറ്റുവാങ്ങി, ഗാസിയാബാദിലെ വസതിയിലേക്ക് കൊണ്ടുവരുകയായിരുന്നു. ഏപ്രില്‍ ഏഴിനാണ് കാര്‍ത്തിക് കൊല്ലപ്പെട്ടത്.
'ഞങ്ങളുടെ കുട്ടിക്ക് നീതി വേണം. പഠനത്തിനായി കാനഡയിലേക്ക് പോയിരുന്നെങ്കിലും ജീവനോടെ തിരിച്ചെത്താനായില്ല,' കാര്‍ത്തികിന്റെ അമ്മാവന്‍ എഎന്‍ഐയോട് പറഞ്ഞു.
തന്റെ മകനെതിരായ ആക്രമണം അപ്രതീക്ഷിതമല്ലെന്നും ഒരു പക്ഷേ വിദ്വേഷ കുറ്റകൃത്യമായിരിക്കാമെന്നും അക്രമവുമായി ബന്ധപ്പെട്ട് 39 കാരനെ ടൊറന്റോ പൊലീസ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചതിന് ശേഷം കാര്‍ത്തിക് വാസുദേവിന്റെ പിതാവ് ജിതേഷ് വാസുദേവ് പറഞ്ഞിരുന്നു.
വെടിവയ്പ് നടത്തി എന്ന് സംശയിക്കുന്നയാളുടെ വീട്ടില്‍ നിന്ന് നിറച്ച വെടിമരുന്ന് കണ്ടെടുത്തത് സാധാരണമല്ല, കുറ്റാരോപിതനായ ജെയിംസ് രാമര്‍ തന്റെ മകനെയും മറ്റൊരു വ്യക്തിയെയും പ്രത്യേകമായി കൊലപ്പെടുത്തിയത് എന്തുകൊണ്ടാണ്, രണ്ട് പേരും തവിട്ടുനിറമുള്ളവരായിരുന്നു എന്നും കാര്‍ത്തികിന്റെ പിതാവ് ചൂണ്ടിക്കാണിച്ചു. പ്രതികള്‍ക്കെതിരായ നിയമനടപടികളില്‍ പങ്കെടുക്കുന്നതിനായി കുടുംബം ഉടന്‍ കാനഡയിലേക്ക് പോകും.
ടൊറന്റോയിലെ മെക്‌സികന്‍ റസ്റ്റോറന്റില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന കാര്‍ത്തികിനെ കാണാനില്ലെന്ന് കൂടെ താമസിച്ചയാള്‍ പൊലീസില്‍ പരാതിപ്പെട്ടു. കാര്‍ത്തിക്കിന്റെ പിതാവിനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു.
ഏപ്രില്‍ എട്ടിന് രാവിലെ 11 മണിയോടെയാണ് കുടുംബം കാര്‍ത്തികിന്റെ മരണവിവരം അറിഞ്ഞത്. സംഭവത്തിന്റെ പ്രാദേശിക വാര്‍ത്താ ചാനല്‍ റിപോര്‍ടില്‍ കണ്ട ദൃശ്യങ്ങളില്‍ കാര്‍ത്തികിന്റെ ബാഗും ഷൂസും തിരിച്ചറിഞ്ഞതോടെയാണ് വെടിവയ്പ്പിന് ഇരയായതെന്ന് വീട്ടുകാര്‍ മനസ്സിലാക്കിയത്. ആദ്യം പുറത്തുവന്ന വാര്‍ത്തകളില്‍ കാര്‍ത്തിക്കിന്റെ പേര് നല്‍കിയിരുന്നില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

