SC Verdict | ആദ്യമായി കുറ്റം ചെയ്യുന്നയാൾക്കെതിരെയും ഉത്തർപ്രദേശ് ഗുണ്ടാ ആക്ട് പ്രകാരം കുറ്റം ചുമത്താമെന്ന് സുപ്രീംകോടതി; യുവതിയുടെ ഹർജി തള്ളി

 


ന്യൂഡെൽഹി: (www.kvartha.com) ഉത്തർപ്രദേശ് ഗുണ്ടാ ആക്ട് പ്രകാരം (Uttar Pradesh Gangsters and Anti-Social Activities - Prevention Act) ഒരാൾ തുടർചയായി കുറ്റവാളിയാകേണ്ടതില്ലെന്നും ആദ്യമായി കുറ്റം ചെയ്യുന്നയാൾക്കെതിരെയും കുറ്റം ചുമത്താമെന്നും സുപ്രീം കോടതി. കേസിലെ പ്രതിയും സംഘത്തിന്റെ ഭാഗമാണെങ്കിൽ ഈ നിയമപ്രകാരം വിചാരണ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
  
SC Verdict | ആദ്യമായി കുറ്റം ചെയ്യുന്നയാൾക്കെതിരെയും ഉത്തർപ്രദേശ് ഗുണ്ടാ ആക്ട് പ്രകാരം കുറ്റം ചുമത്താമെന്ന് സുപ്രീംകോടതി; യുവതിയുടെ ഹർജി തള്ളി

ഈ പ്രത്യേക നിയമപ്രകാരമുള്ള പ്രോസിക്യൂഷനെ ചോദ്യം ചെയ്ത് ശ്രദ്ധ ഗുപ്ത എന്ന സ്ത്രീ നൽകിയ ഹർജി ജസ്റ്റിസുമാരായ എംആർ ഷാ, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് തള്ളി. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ആദ്യമായാണ് ക്രിമിനൽ കേസിൽ പെടുന്നതെന്നും അതിനാൽ തനിക്കെതിരെ ഗുണ്ടാനിയമം ചുമത്താനാകില്ലെന്നും യുവതി വാദിച്ചു.

മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ), ഗുജറാത് ടെററിസം ആൻഡ് ഓർഗനൈസ്ഡ് ക്രൈം കൺട്രോൾ ആക്ട് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ഗുണ്ടാ നിയമപ്രകാരം ഒരു പ്രതിയെ പ്രോസിക്യൂട് ചെയ്യുമ്പോൾ ഒന്നിലധികം കുറ്റകൃത്യങ്ങൾ ഉണ്ടാകുമെന്ന് ഗുണ്ടാനിയമത്തിന് കീഴിൽ പ്രത്യേക വ്യവസ്ഥകളൊന്നുമില്ലെന്ന് കോടതി പറഞ്ഞു.

'നിയമത്തിലെ വ്യവസ്ഥകൾ നിയമം അനുസരിച്ച് വായിക്കുകയും വ്യാഖ്യാനിക്കുകയും വേണം. ഗുണ്ടാ നിയമത്തിലെ വ്യവസ്ഥകളിൽ നിന്ന് വ്യക്തമാണ്, ഒരു സംഘത്തിൽ അംഗമായിരിക്കുക, ഗുണ്ടാസംഘങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപെടുക എന്നിവയും ഈ പ്രത്യേക നിയമപ്രകാരം കുറ്റത്തിന് വിചാരണ ചെയ്യാവുന്നതാണ്', ബെഞ്ച് നിരീക്ഷിച്ചു.

Keywords:  New Delhi, India, News, Supreme Court, Court Order, Verdict, Uttar Pradesh, Crime, Case, Maharashtra, Law, First time offender can also be prosecuted under UP Gangster Act: Supreme Court.  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia