Arrest | 17 കാരി കുഞ്ഞിന് ജന്മം നൽകി; 12 വയസുകാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു
Apr 23, 2022, 16:29 IST
തഞ്ചാവൂർ:(www.kvartha.com) തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ നിന്ന് ഞെട്ടിക്കുന്ന സംഭവം പുറത്ത്. 17 വയസുള്ള പെൺകുട്ടി ഗർഭം ധരിച്ചതിന് 12 വയസുള്ള കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന നിയമത്തിലെ (പോക്സോ) വകുപ്പുകൾ പ്രകാരമാണ് തഞ്ചാവൂർ വനിതാ പൊലീസ് ആൺകുട്ടിയെ അറസ്റ്റ് ചെയ്തത്.
ഇരുവരും സ്‌കൂൾ പഠനം ഉപേക്ഷിച്ച് ഒരേ അയൽപക്കത്താണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 16ന് വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾ രാജ മീരാസുദർ സർകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്‌ടർമാർ പരിശോധിച്ചപ്പോൾ ഒമ്പത് മാസം ഗർഭിണിയാണെന്ന് മനസിലായി. അന്നുതന്നെ പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയും ആൺകുട്ടിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. 12കാരനെ തഞ്ചാവൂരിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പ്രസവത്തിന് മുമ്പ് പെൺകുട്ടിയും അവളുടെ മാതാപിതാക്കളും ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ രവിമതി പറഞ്ഞു.
ഇരുവരും സ്‌കൂൾ പഠനം ഉപേക്ഷിച്ച് ഒരേ അയൽപക്കത്താണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 16ന് വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾ രാജ മീരാസുദർ സർകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്‌ടർമാർ പരിശോധിച്ചപ്പോൾ ഒമ്പത് മാസം ഗർഭിണിയാണെന്ന് മനസിലായി. അന്നുതന്നെ പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയും ആൺകുട്ടിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. 12കാരനെ തഞ്ചാവൂരിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പ്രസവത്തിന് മുമ്പ് പെൺകുട്ടിയും അവളുടെ മാതാപിതാക്കളും ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ രവിമതി പറഞ്ഞു.
Keywords: News, National, Top-Headlines, Tamilnadu, Molestation, Students, Arrested, Boy, Police, Crime, Pocso Act, Boy Arrested Under Pocso Act After Teen Girl Delivers Baby In Tamilnadu.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.