രാജ്യത്ത് കുട്ടികൾക്ക് പഠിക്കാൻ എന്തുകൊണ്ടാണ് സീറ്റില്ലാത്തത്? 'പിയുസിയിൽ 97 ശതമാനം മാർക് നേടി; പക്ഷേ മകന് ഇവിടെയുള്ള സർകാർ കോളജിൽ മെഡികൽ സീറ്റ് കിട്ടിയില്ല'; യുക്രൈനിൽ കൊല്ലപ്പെട്ട ഇൻഡ്യൻ വിദ്യാർഥിയുടെ പിതാവ് പറയുന്നു
Mar 2, 2022, 13:09 IST
ബെംഗ്ളുറു: (www.kvartha.com 02.03.2022) 'എന്റെ മകൻ വളരെ കഴിവുള്ളവനായിരുന്നു. പിയുസിയിൽ 97 ശതമാനം മാർക് നേടി. പക്ഷേ, ഇവിടെയുള്ള സർകാർ കോളജിൽ മെഡികൽ സീറ്റ് കിട്ടിയില്ല' - യുക്രൈനിൽ റഷ്യയുടെ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നവീൻ ശേഖരപ്പ ജ്ഞാനഗൗഡ (21) റുടെ പിതാവ് ശേഖർഗൗഡ വിതുമ്പിക്കൊണ്ട് പറഞ്ഞു.
മകനെ ഇൻഡ്യയിൽ തന്നെ പഠിപ്പിക്കണമെങ്കിൽ സ്വകാര്യ കോളജിൽ പ്രവേശിപ്പിക്കുക മാത്രമായിരുന്നു പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. 'അതിന് 85 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ചിലവഴിക്കേണ്ടിവരുമെന്ന് ഞാൻ കണ്ടെത്തി. അപ്പോഴാണ് അവനെ യുക്രൈനിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്, പക്ഷേ അത് കൂടുതൽ ചെലവേറിയതായി തെളിഞ്ഞു' - ശേഖർഗൗഡയ്ക്ക് സങ്കടമടക്കാനായില്ല.
യുക്രൈൻ - റഷ്യ യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. സാധനങ്ങൾക്കായി കടയുടെ മുന്നിൽ ക്യൂവിൽ നിൽക്കുമ്പോഴായിരുന്നു ദുരന്തമെത്തിയത്. കർണാടക ഹവേരി ജില്ലയിലെ ചളഗേരി സ്വദേശിയാണ് നവീൻ ശേഖരപ്പ. യുക്രൈനിൽ ആറ് നീണ്ടിനിൽക്കുന്ന എംബിബിഎസ് കോഴ്‌സിൽ നാലാം വർഷ വിദ്യാർഥിയായിരുന്നു നവീൻ.
നവീനെപ്പോലെ, ഹാവേരിയിൽ നിന്നുള്ള അരഡസനോളം പേരടക്കം നിരവധി വിദ്യാർഥികൾ ഇവിടെ സർകാർ കോളജിൽ പ്രവേശനം ലഭിക്കാത്തതിനാൽ യുക്രൈനിലേക്ക് മാറി. ഇവിടെയുള്ള ഒരു സ്വകാര്യ കോളജിൽ മെഡിസിൻ പഠിക്കാൻ ചിലവാകുന്ന പണത്തിന്റെ നാലിലൊന്ന് മതി യുക്രൈനിൽ.
യുക്രേനിയൻ കോളജുകൾക്ക് ലോകാരോഗ്യ കൗൻസിൽ പോലും അംഗീകാരം നൽകിയിട്ടുണ്ട്, കൂടാതെ ഇൻഡ്യൻ മെഡികൽ കൗൻസിലും അംഗീകരിച്ചിട്ടുള്ളതിനാൽ ബിരുദങ്ങൾ ഇൻഡ്യയിലും സാധുവാണ്. യൂറോപ്യൻ കൗൻസിൽ ഓഫ് മെഡിസിൻ, ജനറൽ മെഡികൽ കൗൻസിൽ ഓഫ് യുനൈറ്റഡ് കിംഗ്ഡം എന്നിവയും അംഗീകരിച്ചിട്ടുണ്ട്.
< !- START disable copy paste -->
മകനെ ഇൻഡ്യയിൽ തന്നെ പഠിപ്പിക്കണമെങ്കിൽ സ്വകാര്യ കോളജിൽ പ്രവേശിപ്പിക്കുക മാത്രമായിരുന്നു പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. 'അതിന് 85 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ചിലവഴിക്കേണ്ടിവരുമെന്ന് ഞാൻ കണ്ടെത്തി. അപ്പോഴാണ് അവനെ യുക്രൈനിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്, പക്ഷേ അത് കൂടുതൽ ചെലവേറിയതായി തെളിഞ്ഞു' - ശേഖർഗൗഡയ്ക്ക് സങ്കടമടക്കാനായില്ല.
യുക്രൈൻ - റഷ്യ യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. സാധനങ്ങൾക്കായി കടയുടെ മുന്നിൽ ക്യൂവിൽ നിൽക്കുമ്പോഴായിരുന്നു ദുരന്തമെത്തിയത്. കർണാടക ഹവേരി ജില്ലയിലെ ചളഗേരി സ്വദേശിയാണ് നവീൻ ശേഖരപ്പ. യുക്രൈനിൽ ആറ് നീണ്ടിനിൽക്കുന്ന എംബിബിഎസ് കോഴ്‌സിൽ നാലാം വർഷ വിദ്യാർഥിയായിരുന്നു നവീൻ.
നവീനെപ്പോലെ, ഹാവേരിയിൽ നിന്നുള്ള അരഡസനോളം പേരടക്കം നിരവധി വിദ്യാർഥികൾ ഇവിടെ സർകാർ കോളജിൽ പ്രവേശനം ലഭിക്കാത്തതിനാൽ യുക്രൈനിലേക്ക് മാറി. ഇവിടെയുള്ള ഒരു സ്വകാര്യ കോളജിൽ മെഡിസിൻ പഠിക്കാൻ ചിലവാകുന്ന പണത്തിന്റെ നാലിലൊന്ന് മതി യുക്രൈനിൽ.
യുക്രേനിയൻ കോളജുകൾക്ക് ലോകാരോഗ്യ കൗൻസിൽ പോലും അംഗീകാരം നൽകിയിട്ടുണ്ട്, കൂടാതെ ഇൻഡ്യൻ മെഡികൽ കൗൻസിലും അംഗീകരിച്ചിട്ടുള്ളതിനാൽ ബിരുദങ്ങൾ ഇൻഡ്യയിലും സാധുവാണ്. യൂറോപ്യൻ കൗൻസിൽ ഓഫ് മെഡിസിൻ, ജനറൽ മെഡികൽ കൗൻസിൽ ഓഫ് യുനൈറ്റഡ് കിംഗ്ഡം എന്നിവയും അംഗീകരിച്ചിട്ടുണ്ട്.
Keywords: News, National, Karnataka, Bangalore, Students, Ukraine, Russia, Attack, Father, Top-Headlines, Killed, War, Son, Indian, Government, PUC, Medical Seat, Scored 97% in PUC, but my son couldn't secure medical seat in state: Father of Karnataka boy killed in Ukraine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.