പാലാ താലൂക് ആശുപത്രിയോടു ചേർന്നാണ് കേന്ദ്രം സ്ഥാപിക്കുന്നത്. മെഡികൽ ലബോറടറി സർവീസസ് യൂനിറ്റുകൾ സെന്‍ററിന്റെ ഭാഗമാണ്. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് മെഡികൽ കോളജുകളിലും മറ്റുസർകാർ ആശുപത്രികളിലും ലഭ്യമല്ലാത്ത വിവിധ രോഗനിർണയ സംവിധാനങ്ങൾ ഇവിടെയുണ്ടാകും. തൈറോയ്ഡ് ഹോർമോണുകൾ, കാൻസർ മാർകേഴ്‌സ്, ഇമ്യൂനിറ്റി ടെസ്റ്റുകൾ തുടങ്ങി 450 ഓളം രോഗനിർണയ സൗകര്യങ്ങൾ ലഭ്യമാകും.
എംആർഐ, പെറ്റ്‌സ് സ്‌കാൻ, മാമോഗ്രം, ഇമേജിങ് തുടങ്ങി ടെസ്റ്റ് സൗകര്യങ്ങൾ സർകാർ നിരക്കിൽ അടുത്ത ഘട്ടമായി തുടങ്ങും. സമീപ പഞ്ചായത്തുകളിലെ സർകാർ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള കലക്ഷൻ യൂനിറ്റുകളും ഇതിന്റെ പ്രത്യേകതയാണ്. ഈ സാംപിളുകൾ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ജീവനക്കാർ നേരിട്ട് പാലായിലെ ലാബിൽ എത്തിച്ച് രോഗ നിർണയം നടത്തും.
ഇതോടെ സെന്‍റര്‍ ജില്ലയിലെ നോഡൽ ലബോറടറിയായി മാറുമെന്ന സവിശേഷതയുമുണ്ട്.
ആരോഗ്യ സുരക്ഷാ രംഗത്ത് ജില്ലയിൽ മാതൃകാപരമായ സേവനത്തിന് പാലായിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിക്ക് കഴിയുമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. നേരത്തെ ഈ സ്ഥാപനം വയനാട്ടിലാണ് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. രാഹുൽ ഗാന്ധിയും ഇതിനായി ശ്രമിച്ചിരുന്നുവെങ്കിലും ജോസ് കെ മാണിയുടെ തുടരെയുള്ള ഇടപെടലുകൾ നിർണായകമായി മാറി.
Keywords: News, Kerala, Kottayam, MP, Parliament, Rajiv Gandhi, Technology, Health, Rajiv Gandhi Center for Biotechnology, Lab, Pala, Rajiv Gandhi Center for Biotechnology will be set up in Pala.
< !- START disable copy paste -->