കസ്ബ പേടിലെ പുണ്യേശ്വർ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ദർഗയിൽ ഇനി നിർമാണം നടത്തുന്നത് കോടതി സ്‌റ്റേ ചെയ്‌തിട്ടും പ്രവൃത്തി പുരോഗമിക്കുകയാണെന്ന് പറഞ്ഞാണ് എക്‌ബോടെയും മറ്റ് പ്രതികളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് യോഗം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
എക്‌ബോടെയും അദ്ദേഹത്തിന്റെ അനുയായികളും സമാധാനം തകർക്കാനും രണ്ട് സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താനും ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ ലഘുലേഖകൾ വിതരണം ചെയ്തതായും പൊലീസ് അറിയിച്ചു. ഹിന്ദു സമൂഹത്തെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിൽ ഭിന്നിപ്പും വർഗീയ വിദ്വേഷവും ഉണ്ടാക്കുന്ന സന്ദേശങ്ങളും വീഡിയോകളും ക്ഷണ കാർഡും പ്രതികൾ പ്രചരിപ്പിച്ചെന്നും മതപരമായ ഒരു സമ്മേളനത്തിനായി ആളുകളെ കൂട്ടിക്കൊണ്ടുവന്നെന്നും ഫരാസ്‌ഖന പൊലീസ് എഫ് ഐ ആറിൽ പറയുന്നു.
പൊതുസമാധാനം തകർക്കാൻ ശ്രമിച്ചതിന് മിലിന്ദ് എക്‌ബോടിനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷനൽ പൊലീസ് കമീഷനർ രാജേന്ദ്ര ദഹാലെ പറഞ്ഞു.
ഡിസംബർ 19 ന് നാറ്റുബാഗ് മൈതാനിയിൽ നടന്ന ഒരു പൊതു പരിപാടിയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് എക്‌ബോടെയ്‌ക്കെതിരെ അടുത്തിടെ വിവാദ ദർശകൻ കാളീചരൺ മഹാരാജിനൊപ്പം ഖഡക് പൊലീസ് കേസെടുത്തിരുന്നു.
Keywords: News, National, Top-Headlines, FIR, People, Case, Police, Pune, Maharashtra, Website, Milind Ekbote, FIR against Milind Ekbote for gathering people illegally at disputed site.
< !- START disable copy paste -->