ജുമുഅ നിസ്‌കാരത്തിനിടെ പാകിസ്താനിലെ മസ്‌ജിദിൽ സ്ഫോടനം; 30 പേർ കൊല്ലപ്പെട്ടു; 50 പേർക്ക് പരുക്ക്; പലരുടെയും നില ഗുരുതരം
Mar 4, 2022, 18:25 IST
ഇസ്ലാമാബാദ്: (www.kvartha.com 04.03.2022) പെഷവാറിലെ ഒരു മസ്ജിദിൽ ജുമുഅ നിസ്‌കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ 30 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പെഷവാറിലെ പഴയ പട്ടണത്തിലെ കുച റിസാൽദാർ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ശിയാ വിഭാഗത്തിന്റെ പള്ളിയാണിത്.
രണ്ട് അക്രമികൾ പള്ളിയിലേക്ക് കടക്കാൻ ശ്രമിക്കുകയും കാവൽ നിന്ന പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നെന്ന് സിറ്റി പൊലീസ് ഓഫീസർ ഇജാസ് അഹ്‌സൻ പറഞ്ഞു. ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. മറ്റൊരാൾ പിന്നീട് പള്ളിയുടെ പ്രധാന ഹോളിലെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു. സംഭവം നടക്കുമ്പോൾ 150 പേരെങ്കിലും പള്ളിയിൽ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
രണ്ട് അക്രമികൾ പള്ളിയിലേക്ക് കടക്കാൻ ശ്രമിക്കുകയും കാവൽ നിന്ന പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നെന്ന് സിറ്റി പൊലീസ് ഓഫീസർ ഇജാസ് അഹ്‌സൻ പറഞ്ഞു. ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. മറ്റൊരാൾ പിന്നീട് പള്ളിയുടെ പ്രധാന ഹോളിലെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു. സംഭവം നടക്കുമ്പോൾ 150 പേരെങ്കിലും പള്ളിയിൽ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
Keywords: News, National, Pakistan, World, Killed, Bomb Blast, Mosque, Masjid, People, Injured, Attack, Report, Police, Criminal Case, Crime, Peshawar, 30 Killed, Dozens Wounded In Huge Blast At Mosque In Peshawar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.