SWISS-TOWER 24/07/2023

നവ രീതിയിലൂടെ എച് ഐ വി ബാധിച്ച മൂന്നാമതൊരാളെയും സുഖപ്പെടുത്തി; രോഗത്തിൽ നിന്ന് ഭേദമാകുന്ന ആദ്യ വനിതയെന്ന വിശേഷണവും സ്വന്തം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 16.02.2022) പുതിയ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് രീതി ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ എച് ഐ വി ബാധിച്ച മൂന്നാമതൊരാളെയും സുഖപ്പെടുത്തിയതായി റിപോര്‍ട്. വനിതയായ ഇവർ ഇത്തരത്തിൽ ഭേദമാകുന്ന ആദ്യത്തെ സ്ത്രീയാണ്. കൊളറാഡോയിലെ ഡെന്‍വറിലെ അമേരികന്‍ ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂയോര്‍ക്-പ്രെസ്ബിറ്റീരിയന്‍ വെയില്‍ കോര്‍ണല്‍ മെഡികല്‍ സെന്ററില്‍ ചികിത്സ ലഭിച്ചതിനാല്‍ ശാസ്ത്രജ്ഞര്‍ രോഗിയെ 'ന്യൂയോര്‍ക് രോഗി' എന്ന് വിളിക്കുന്നു.
 
നവ രീതിയിലൂടെ എച് ഐ വി ബാധിച്ച മൂന്നാമതൊരാളെയും സുഖപ്പെടുത്തി; രോഗത്തിൽ നിന്ന് ഭേദമാകുന്ന ആദ്യ വനിതയെന്ന വിശേഷണവും സ്വന്തം

വ്യത്യസ്ത വംശത്തില്‍പ്പെട്ട രോഗിയെ, പൊക്കിള്‍ക്കൊടി രക്തം ഉള്‍പെടുന്ന ഒരു പുതിയ രീതി ഉപയോഗിച്ചാണ് ചികിത്സിച്ചത്. ഇത് മജ്ജ മാറ്റിവയ്ക്കലില്‍ പലപ്പോഴും ഉപയോഗിക്കുന്ന മുതിര്‍ന്ന സ്റ്റെം സെലുകളേക്കാള്‍ എളുപ്പത്തില്‍ ലഭ്യമാണെന്ന് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് ചെയ്തു. മജ്ജ മാറ്റിവയ്ക്കലില്‍ അസ്ഥിമജ്ജ കോശങ്ങള്‍ സ്വീകര്‍ത്താവുമായി പൊരുത്തപ്പെടേണ്ടത് പോലെ പൊക്കിള്‍ക്കൊടി മൂലകോശങ്ങള്‍ സ്വീകര്‍ത്താവുമായി പൊരുത്തപ്പെടേണ്ട ആവശ്യമില്ല എന്നതാണ് പുതിയ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് രീതിയുടെ പ്രത്യേകത.

'അമേരികയില്‍ പ്രതിവര്‍ഷം ഏകദേശം 50 രോഗികള്‍ക്ക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് പ്രക്രിയയുടെ പ്രയോജനം ലഭിക്കുമെന്ന് ഞങ്ങള്‍ കണക്കാക്കുന്നു,' ചികിത്സയില്‍ ഏര്‍പെട്ടിരിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. കോയന്‍ വാന്‍ ബിസിന്‍ പറഞ്ഞു. പൊക്കിള്‍ക്കൊടി രക്തം ഗ്രാഫ്റ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ രോഗികള്‍ക്ക് അനുയോജ്യമായ ദാതാക്കളെ കണ്ടെത്താനുള്ള സാധ്യത വര്‍ധിപ്പിക്കുന്നെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.

2013-ലാണ് അവള്‍ക്ക് എച് ഐ വി ബാധിച്ചത്. നാല് വര്‍ഷത്തിന് ശേഷം ലുകീമിയും ഉണ്ടെന്ന് കണ്ടെത്തി. ഹാപ്ലോ-കോര്‍ഡ് ട്രാന്‍സ്പ്ലാന്റ് എന്നറിയപ്പെടുന്ന ഒരു പ്രക്രിയയില്‍, അവളുടെ ക്യാന്‍സര്‍ ചികിത്സയ്ക്കായി ഭാഗികമായി പൊരുത്തപ്പെടുന്ന ദാതാവില്‍ നിന്ന് രക്തം നല്‍കി. ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോള്‍ അവളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് അടുത്ത ബന്ധുവും അവള്‍ക്ക് രക്തം നല്‍കി.

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ദാതാക്കളില്‍ ഭൂരിഭാഗവും കൊകേഷ്യന്‍ വംശജരാണ്. തല്‍ഫലമായി, ഭാഗിക പൊരുത്തങ്ങള്‍ മാത്രം ലഭിക്കുന്നത് എച് ഐവിയും ക്യാന്‍സറും ഉള്ള രോഗികളെ ചികിത്സിക്കുന്നതിനുള്ള സാധ്യത കൂടും, കൂടാതെ കൂടുതല്‍ വൈവിധ്യമാര്‍ന്ന വംശീയ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരുണ്ടെങ്കില്‍ അത്രയും നല്ലതാണെന്നും അവര്‍ വ്യക്തമാക്കി.

Keywords: Newdelhi, National, News, Top-Headlines, America, New York, Treatment, Scientist, HIV, Report, Third person apparently cured of HIV using novel stem cell transplant.

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia