യുക്രൈനെ റഷ്യയും ബെലാറസും ചേര്‍ന്ന് എല്ലാ ഭാഗത്തുനിന്നും ആക്രമിക്കുന്നു; കൊല്ലപ്പെട്ടത് നൂറുകണക്കിന് യുക്രേനിയക്കാര്‍
Feb 24, 2022, 16:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കെയ് വ്: (www.kvartha.com 24.02.2022) റഷ്യയും ബെലാറസും യുക്രൈനെ എല്ലാ ഭാഗത്തുനിന്നും ആക്രമിക്കുന്നുവെന്നും ആക്രമണത്തില്‍ നൂറുകണക്കിന് യുക്രേനിയക്കാര്‍ കൊല്ലപ്പെട്ടുവെന്നും റിപോര്‍ട്. കെയ് വിലെ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. സോഷ്യല്‍ മീഡിയയിലെ വീഡിയോകള്‍ അധിനിവേശത്തിന്റെ വ്യാപ്തി കാണിക്കുന്നുവെന്നും റിപോര്‍ടില്‍ പറയുന്നു.

അതിനിടെ അഞ്ച് റഷ്യന്‍ ജെറ്റുകളും ഒരു ഹെലികോപ്റ്ററും രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് ഖാര്‍കിവിന് സമീപം വെടിവച്ചിട്ടതായി യുക്രൈന്‍ സൈന്യം അറിയിച്ചു.
വ്യാഴാഴ്ച അതിരാവിലെയുള്ള തന്റെ പ്രഖ്യാപനത്തില്‍, റഷ്യ സൈനിക സ്ഥാപനങ്ങള്‍ ആക്രമിക്കുക മാത്രമാണെന്നും ജനവാസമുള്ള പ്രദേശങ്ങള്‍ ഒഴിവാക്കുകയാണെന്നും പുടിന്‍ തറപ്പിച്ചുപറഞ്ഞിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് യുക്രൈന്‍ അധികൃതര്‍ പറഞ്ഞു.
ഉത്തരേന്‍ഡ്യയിലെ തങ്ങളുടെ പോസ്റ്റുകള്‍ റഷ്യന്‍, ബെലാറഷ്യന്‍ സേനകളില്‍ നിന്നുള്ള ആക്രമണത്തിന് വിധേയമായതായി യുക്രൈനിന്റെ അതിര്‍ത്തി സേന പറഞ്ഞു. ഇത് വളരെ പ്രധാനപ്പെട്ട സംഭവവികാസമാണെന്നും റഷ്യ തനിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും എല്ലാ ഭാഗത്തുനിന്നും ആക്രമണം നടത്തുകയാണെന്നും ഡെയ്ലി മെയില്‍ റിപോര്‍ട് ചെയ്തു.
ബെലാറസില്‍ നിന്നുള്ള അധിനിവേശത്തിന്റെ തത്സമയ സ്ട്രീം വീഡിയോ എടുത്തത് യുക്രൈനിലെ സെന്‍കിവ്ക, ബെലാറസിലെ വെസെലോവ്കയുമായുള്ള ക്രോസിംഗില്‍ നിന്നാണ്. രാവിലെ 6.48 ന് റഷ്യ യുക്രൈനിലേക്ക് പ്രവേശിക്കുന്ന കോളം കണ്ടതായി സിഎന്‍എന്‍ റിപോര്‍ട് ചെയ്തു.
കെയ് വില്‍ നിന്ന് 120 മൈല്‍ മാത്രം അകലെയുള്ള ബെലാറസ് അതിര്‍ത്തിയിലും റഷ്യ ആക്രമണം നടത്തിയതായും യുക്രേനിയന്‍ സര്‍കാര്‍ വക്താവ് സ്ഥിരീകരിച്ചു.
'റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള സൈന്യം യുക്രൈനിന്റെ സംസ്ഥാന അതിര്‍ത്തി ആക്രമിച്ചു. ഏകദേശം അഞ്ചു മണിയോടെ, റഷ്യന്‍ ഫെഡറേഷനും ബെലാറസ് റിപബ്ലിക്കും ഉള്ള പ്രദേശത്ത് യുക്രൈനിന്റെ സംസ്ഥാന അതിര്‍ത്തി ബെലാറസ് വഴി റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ ആക്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു.
Keywords: Russia, Belarus attacking Ukraine from all sides, hundreds killed: Report, Ukraine, News, Attack, Russia, Social Media, Killed, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.