പി കുഞ്ഞാവു ഹാജി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താൽകാലിക പ്രസിഡന്റ്
Feb 18, 2022, 12:29 IST
തൃശൂർ: (www.kvartha.com 18.02.2022) വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന താൽകാലിക പ്രസിഡണ്ടായി പി കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. ടി നസ്‌റുദ്ദീന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പദവിയിലേക്കാണ് നിയമനം. തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്.
കുഞ്ഞാവു ഹാജി നിലവിൽ സംഘടനയുടെ മലപ്പുറം ജില്ലാ പ്രസിഡന്റും, സീനിയർ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. സംസ്ഥാന ജനറൽ സെക്രടറി രാജു അപ്സരയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ഐക്യകണ്ഠേനെയാണ് കുഞ്ഞാവുഹാജിക്ക് പ്രസിഡന്റിന്റെ ചുമതല നൽകാൻ തീരുമാനമായത്.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് (തൃശൂർ), ട്രഷറർ ദേവസ്യാ മേച്ചേരി (കണ്ണൂർ), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പെരിങ്ങമല രാമചന്ദ്രൻ (തിരുവനന്തപുരം), അഹ്‌മദ് ശരീഫ് (കാസർകോട്), എം കെ തോമസ് കുട്ടി (കോട്ടയം), കെ കെ വാസുദേവൻ (വയനാട്), സംസ്ഥാന സെക്രടറിമാരായ പി സി ജേകബ് (എറണാകുളം), എ ജെ ശാജഹാൻ (പത്തനംതിട്ട), ദിവാകരൻ (ഇടുക്കി), ദേവരാജൻ (കൊല്ലം) എന്നിവർ പങ്കെടുത്തു സംസാരിച്ചു.
കുഞ്ഞാവു ഹാജി നിലവിൽ സംഘടനയുടെ മലപ്പുറം ജില്ലാ പ്രസിഡന്റും, സീനിയർ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. സംസ്ഥാന ജനറൽ സെക്രടറി രാജു അപ്സരയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ഐക്യകണ്ഠേനെയാണ് കുഞ്ഞാവുഹാജിക്ക് പ്രസിഡന്റിന്റെ ചുമതല നൽകാൻ തീരുമാനമായത്.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് (തൃശൂർ), ട്രഷറർ ദേവസ്യാ മേച്ചേരി (കണ്ണൂർ), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പെരിങ്ങമല രാമചന്ദ്രൻ (തിരുവനന്തപുരം), അഹ്‌മദ് ശരീഫ് (കാസർകോട്), എം കെ തോമസ് കുട്ടി (കോട്ടയം), കെ കെ വാസുദേവൻ (വയനാട്), സംസ്ഥാന സെക്രടറിമാരായ പി സി ജേകബ് (എറണാകുളം), എ ജെ ശാജഹാൻ (പത്തനംതിട്ട), ദിവാകരൻ (ഇടുക്കി), ദേവരാജൻ (കൊല്ലം) എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Keywords: News, Kerala, Thrissur, Top-Headlines, President, State, Meeting, Kannur, P Kunhavu Haji, Kerala Vyapari Vyavasayi Ekopana Samithi, P Kunhavu Haji has elected as interim state president of Kerala Vyapari Vyavasayi Ekopana Samithi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.