2001-ല്‍ രാഹുല്‍ ബജാജിന് മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് ലോക് ഡൗണ്‍ കാലത്ത് ബജാജും, മകനും ബജാജ് ഓടോ മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബജാജും ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
പരേതയായ രൂപ ബജാജാണ് ഭാര്യ. രാജീവ്/ദീപ, സഞ്ജീവ്/ഷെഫാലി, സുനൈന/മനീഷ് എന്നിവര്‍ മക്കളാണ്.
1968-ല്‍ ബജാജ് ഓടോയുടെ ചീഫ് എക്സിക്യൂടീവ് ഓഫീസറായി ചുമതലയേറ്റ അദ്ദേഹം 1972-ല്‍ മാനജിംഗ് ഡയറക്ടറായി നിയമിതനായി. 1979 മുതല്‍ 1980 വരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇൻഡ്യൻ ഇന്‍ഡസ്ട്രി (CII) പ്രസിഡന്റായും സൊസൈറ്റി ഓഫ് ഇന്‍ഡ്യന്‍ ഓടോമൊബൈല്‍ മാനുഫാക്ചേഴ്സിന്റെ (സിയാം) പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
1986-89 കാലഘട്ടത്തില്‍ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന്റെ ചെയര്‍മാനായി നിയമിതനായ അദ്ദേഹം 1999-2000 കാലഘട്ടത്തില്‍ രണ്ടാമതും സിഐഐ പ്രസിഡന്റായി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ മരണ വാര്‍ത്ത പങ്കുവെച്ചു.
Keywords: News, National, New Delhi, Obituary, Top-Headlines, Business Man, Rahul Bajaj, Bajaj Auto, Former Chairman of Bajaj Auto Rahul Bajaj passes away at 83.
< !- START disable copy paste -->