യുഎസ് സാമ്പത്തിക വിദഗ്ധൻ പാട്രിക് ആൻഡേഴ്സൺ കഴിഞ്ഞയാഴ്ച പ്രാരംഭ നഷ്ടം 255 മില്യൻ ഡോളറായിരിക്കുമെന്ന് ആദ്യം കണക്കാക്കിയിരുന്നു. എന്നാൽ 282 മില്യൻ ഡോളറിന്റെ നഷ്ടം സംഭവിച്ചിരിക്കാമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം തിരുത്തി.
ജർമനിയിൽ നിന്ന് യുഎസിലേക്ക് പോവുകയായിരുന്ന കപ്പലിൽ പോർചുഗലിലെ അസോർസ് ദ്വീപുകളിൽ നിന്ന് 60 മൈൽ അകലെയാണ് തീപിടിത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ അന്നുതന്നെ ഒഴിപ്പിച്ചു.
ഫെലിസിറ്റി എസിന് 17,000 മെട്രിക് ടണിലധികം (18,700 ടണ്‍) ചരക്ക് കൊണ്ടുപോകാന്‍ കഴിയും. സാധാരണഗതിയില്‍, കാര്‍ ട്രാന്‍സ്‌പോര്ട് കപ്പലുകള്‍ ആയിരക്കണക്കിന് വാഹനങ്ങളെ ഒന്നിലധികം ഡെകുകളില്‍ വയ്ക്കാറുണ്ട്. കപ്പലിന്റെ ഓപറേറ്ററായ ജപ്പാനിലെ മിറ്റ്‌സുയി ഒഎസ്കെ എപിക്ക് അയച്ച ഇമെയിലില്‍ കാര്‍ഗോയെക്കുറിച്ചോ അതിന്റെ ക്ലയന്റിനെക്കുറിച്ചോ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് ലൂയിസ് പറഞ്ഞു.
സിഎന്‍എന്‍ റിപോര്‍ട് അനുസരിച്ച്, ചരക്ക് കപ്പലില്‍ തങ്ങളുടെ കുറച്ച് കാറുകള്‍ ഉണ്ടായിരുന്നതായി ആഢംബര കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ സ്ഥിരീകരിച്ചിരുന്നു. 'ഞങ്ങള്‍ ഷിപിംഗ് കമ്പനിയുമായി ബന്ധപ്പെടുന്നുണ്ട്, ഓണ്‍ബോര്‍ഡിലെ കാറുകളുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ അറിയാം, '-പോര്‍ഷെ കാര്‍സ് നോര്‍ത് അമേരികയിലെ പി ആര്‍ വൈസ് പ്രസിഡന്റ് ആംഗസ് ഫിറ്റണ്‍ പറഞ്ഞു.
Keywords: News, National, New Delhi, Ship, Ship Accident, Top-Headlines, Cash, Fire, Car, America, Germany, Country, Cargo Ship, Cargo ship on fire; The loss is estimated at over $ 282 million.
< !- START disable copy paste -->