നടപടിക്രമങ്ങള്‍ തുടരുകയാണെന്നും വിദ്വേഷ പ്രസംഗ കേസിന്റെ വിശദാംശങ്ങളും റിമാന്‍ഡ് അപേക്ഷയില്‍ ഉള്‍പെടുത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിസംബര്‍ 17 മുതല്‍ 20 വരെ ഹരിദ്വാറില്‍ നടന്ന ധരം സന്‍സദില്‍ നിന്നുള്ള ക്ലിപുകള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും മുന്‍ സൈനിക മേധാവികള്‍, വിരമിച്ച ജഡ്ജിമാര്‍, ആക്ടിവിസ്റ്റുകള്‍, അന്താരാഷ്ട്ര ടെനീസ് ഇതിഹാസം മാര്‍ടിന നവരത്തിലോവ എന്നിവര്‍ ഇതിനെതിരെ രംഗത്ത് വരുകയും ചെയ്തിരുന്നു.
പരിപാടി സംഘടിപ്പിച്ചവരും വിദ്വേഷ പ്രസംഗം നടത്തിയവരും തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ്. 'പറഞ്ഞതില്‍ ഞാന്‍ ലജ്ജിക്കുന്നില്ല, എനിക്ക് പൊലീസിനെ പേടിയില്ല. പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു,' ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയും ഉള്‍പെടെയുള്ളയുള്ള ബിജെപി നേതാക്കളുമായി ബന്ധമുള്ള പ്രബോധാനന്ദ് ഗിരി പറഞ്ഞു.
അടുത്തിടെ മതം മാറിയ വസീം റിസ്വി എന്ന ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗിമാത്രമാണ് വിദ്വേഷ പ്രസംഗ കേസില്‍ ഇതുവരെ അറസ്റ്റിലായത്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷം, സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
Keywords: National, New Delhi, News, Top-Headlines, Arrest, Police, Notice, Case, Social Media, Uttar Pradesh, Yogi Adityanath, Chief Minister, BJP, Supreme Court, Muslim, Religion, Speech, Haridwar, Police say Yati Narsimhanand was arrested in Haridwar not for hate speech but for misogyny.