ജനുവരി രണ്ടിന് രാത്രിയാണ് രാമകൃഷ്ണ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ജനുവരി അഞ്ചിന് സമീപത്തെ രൂപാരെൽ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. യുവാവിന്റെ വീട്ടിൽ നിന്ന് കൈകാലുകൾ കെട്ടാൻ ഉപയോഗിച്ച കയറിന്റെ ശേഷിച്ച ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു.
പൊലീസ് പറയുന്നതിങ്ങനെ: രാമകൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇതിന് ശേഷവും ഇയാൾ മറ്റൊരു പെൺകുട്ടിയുമായി സംസാരിക്കാറുണ്ടായിരുന്നു. ഒരു തൊഴിലും ചെയ്തിരുന്നില്ല. ഇതിൽ പിതാവിന് ദേഷ്യമുണ്ടായിരുന്നു. ജനുവരി രണ്ടിന് പത്ത് മണിയോടെ രാമകൃഷ്ണ ഒരു പെൺകുട്ടിയോട് സംസാരിക്കുകയായിരുന്നു. അതിനെ പിതാവ് കഠിനമായി ശാസിച്ചു.
ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ഭീമൻ സിംഗ് രാമകൃഷ്ണയെ അടിക്കുകയും തള്ളുകയും ചെയ്തു. ഇതേത്തുടർന്ന് രാമകൃഷ്ണ ശുചിമുറിയുടെ ഭിത്തിയിൽ തലയിടിച്ച് താഴേക്ക് വീണു. ഇതിന് ശേഷം പിതാവ് നെഞ്ചിൽ ശക്തമായി ചവിട്ടി. തുടർന്ന് യുവാവിന് അനക്കമില്ലാതായതോടെ പരിഭ്രാന്തനായ പിതാവ് ഭാര്യയുടെയും സഹോദരിയുടെയും സഹായത്തോടെ കൈകാലുകൾ ബന്ധിച്ച് അർധരാത്രിയിൽ നദിയിൽ എറിഞ്ഞു'. കൊലപാതകം ഉൾപെടെയുള്ള വകുപ്പുകൾ ചേർത്താണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.
Keywords: News, Madhya pradesh, Top-Headlines, Trending, Crime, Arrest, Police, Family, Man, Killed, Case, Girl Friend, Father, Dead Body, River, Police said that Son used to talk to girlfriend even after engagement, father killed him.
< !- START disable copy paste -->