പാകിസ്താൻ അടിസ്ഥാനമാക്കിയാണ് ഈ സാമൂഹ്യ മാധ്യമ അകൗണ്ടുകളും വെബ്സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്. ഇന്‍ഡ്യന്‍ രഹസ്യാന്വേഷണ ഏജെന്‍സികള്‍ ഈ സാമൂഹ്യ മാധ്യമ അകൗണ്ടുകളും വെബ്സൈറ്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. 14 യൂട്യൂബ് ചാനെലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന അപ്നി ദുനിയ നെറ്റ് വർക്, 13 യൂട്യൂബ് ചാനെലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തല്‍ഹ ഫിലിംസ് നെറ്റ് വർക് എന്നിവ ഇതില്‍പ്പെടുന്നു. നാല് ചാനെലുകളുടെ ഒരു സെറ്റും മറ്റ് രണ്ട് ചാനെലുകളുടെ ഒരു സെറ്റും പരസ്പരം സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി.
ഈ ശൃംഖലകളെല്ലാം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു നെറ്റ് വർകിന്റെ ഭാഗമായ ചാനെലുകള്‍ പൊതുവായ ഹാഷ്ടാഗുകളും എഡിറ്റിംഗ് ശൈലികളും ഉപയോഗിച്ചു. സാധാരണ വ്യക്തികള്‍ പ്രവര്‍ത്തിപ്പിക്കുകയും പരസ്പരം ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്തു. പാകിസ്താൻ ടി വി വാര്‍ത്താ ചാനെലുകളുടെ അവതാരകരാണ് ചില യൂട്യൂബ് ചാനലുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്.
യുട്യൂബ് ചാനെലുകള്‍, വെബ്സൈറ്റുകള്‍, മന്ത്രാലയം തടഞ്ഞ മറ്റ് സാമൂഹ്യ മാധ്യമ അകൗണ്ടുകള്‍ എന്നിവ വഴി പാകിസ്താൻ ഇന്‍ഡ്യയുമായി ബന്ധപ്പെട്ട സെന്‍സിറ്റീവ് വിഷയങ്ങളെക്കുറിച്ച് രാജ്യവിരുദ്ധ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇൻഡ്യൻ സൈന്യം, ജമ്മു കശ്മീര്‍, മറ്റ് രാജ്യങ്ങളുമായുള്ള വിദേശബന്ധം തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍പ്പെടുന്നു. മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അന്തരിച്ച ജനറല്‍ ബിപിന്‍ റാവതിന്റെ വിയോഗവുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനെലുകള്‍ വഴി വ്യാപകമായ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചു. ഈ യുട്യൂബ് ചാനെലുകള്‍ അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ജനാധിപത്യ പ്രക്രിയയെ തുരങ്കം വയ്ക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു.
Kewords: India, News, National, Fake, YouTube, Website, Facebook, Social Media, Pakistan, 35 YouTube channels and two websites were blocked for spreading anti-India fake news