ഭക്ഷണം കഴിക്കാനെത്തിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ ഹോടെല്‍ അടിച്ചുതകര്‍ത്തതായി പരാതി
                                                 Oct 12, 2021, 09:59 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കോഴിക്കോട്: (www.kvartha.com 12.10.2021) ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഹോടെല്‍ അടിച്ചുതകര്‍ത്തതായി പരാതി. നടുവണ്ണൂര്‍ ജനത ഹോടെലിലാണ് സംഭവം. സംഭവത്തില്‍ ശരത്ത്(33) എന്നയാളെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചു.  
 
  ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരുവിധ പ്രകോപനവുമില്ലാതെ യുവാവ് ഹോടെലിലെ കൗണ്ടറും സി സി ടി വി സ്‌ക്രീനും അടിച്ചുതകര്‍ക്കുകയും ഹോടെല്‍ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി. പ്രതിയെ റിമാന്‍ഡ് ചെയ്തു.     
 
 
  നടുവണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ജനതാ ഹോടെലില്‍ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
