ഇന്‍ഡ്യന്‍ ഷൂടിങ് താരം നമന്‍വീര്‍ സിങ് ബ്രാറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; തലയില്‍ നിന്നും വെടിയുണ്ട കണ്ടെത്തി
Sep 14, 2021, 13:44 IST
മൊഹാലി: (www.kvartha.com 14.09.2021) ഇന്‍ഡ്യന്‍ ഷൂടിങ് താരം നമന്‍വീര്‍ സിങ് ബ്രാറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെടിയേറ്റാണ് താരം മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൊഹാലിയിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയ നമന്‍വീറിന്റെ തലയില്‍ നിന്നും പൊലീസ് വെടിയുണ്ട കണ്ടെത്തി. മൊഹാലി പൊലീസ് സൂപ്രന്‍ഡ് ഗുര്‍ഷെര്‍ സിങ് സന്ധുവാണ് ഇക്കാര്യം അറിയിച്ചത്.
2015-ല്‍ സൗത് കൊറിയയില്‍ വെച്ച് നടന്ന ലോക യൂനിവേഴ്സിറ്റി ഗെയിംസ് ടൂര്‍ണമെന്റില്‍ നമന്‍വീര്‍ ഇന്‍ഡ്യയ്ക്ക് വേണ്ടി മത്സരിച്ച് വെങ്കലം സ്വന്തമാക്കിയിരുന്നു. പഞ്ചാബ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. അതേവര്‍ഷം ഓള്‍ ഇന്‍ഡ്യ യൂനിവേഴ്സിറ്റി ഷൂടിങ് ചാംപ്യന്‍ഷിപിലും താരം വെങ്കലം നേടി.
2016-ല്‍ പോളന്‍ഡില്‍ വെച്ച് നടന്ന എഫ് ഐ എസ് യു ലോക യൂനിവേഴ്സിറ്റി ചാംപ്യന്‍ഷിപിലും നമന്‍വീര്‍ വെങ്കലം നേടിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഐ എസ് എസ് എഫ് ലോകകപ്പിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
28കാരനായ നമന്‍വീറിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 'ഇത് ആത്മഹത്യയാണെന്ന് ഒറ്റ നോട്ടത്തില്‍ പറയാനാകില്ല. പോസ്റ്റ് മോര്‍ടെത്തിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാനാകൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2015-ല്‍ സൗത് കൊറിയയില്‍ വെച്ച് നടന്ന ലോക യൂനിവേഴ്സിറ്റി ഗെയിംസ് ടൂര്‍ണമെന്റില്‍ നമന്‍വീര്‍ ഇന്‍ഡ്യയ്ക്ക് വേണ്ടി മത്സരിച്ച് വെങ്കലം സ്വന്തമാക്കിയിരുന്നു. പഞ്ചാബ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. അതേവര്‍ഷം ഓള്‍ ഇന്‍ഡ്യ യൂനിവേഴ്സിറ്റി ഷൂടിങ് ചാംപ്യന്‍ഷിപിലും താരം വെങ്കലം നേടി.
2016-ല്‍ പോളന്‍ഡില്‍ വെച്ച് നടന്ന എഫ് ഐ എസ് യു ലോക യൂനിവേഴ്സിറ്റി ചാംപ്യന്‍ഷിപിലും നമന്‍വീര്‍ വെങ്കലം നേടിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഐ എസ് എസ് എഫ് ലോകകപ്പിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
Keywords: National-level shooter Namanveer Singh Brar found dead with bullet wound in head, Panjab, News, Dead Body, Sports, Player, Police, Gun attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.