തുണിത്തൊപ്പിയായ ബൈററ്റ് ക്യാപിന്റെ ഉപയോഗം ഹൈകോടതി നിരോധിച്ചിരുന്നു. ഇതിനുപകരമായി മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് കേരള മോടോർ വാഹന ചട്ടപ്രകാരമുള്ള യൂനിഫോം ധരിക്കാൻ നിർദേശിച്ചിക്കുകയും ചെയ്തിരുന്നു. കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോഴാണ് ഇത്രയുംകാലം ഉപയോഗിച്ചിരുന്ന അശോകസ്തംഭമുള്ള ബാഡ്ജ് നിയമവിരുദ്ധമാണെന്ന കാര്യം അധികൃതർ തിരിച്ചറിഞ്ഞത്.
ഹൈകോടതി ഉത്തരവ് പാലിക്കണമെങ്കിൽ സംസ്ഥാന സർകാരിന്റെ ഔദ്യോഗിക മുദ്രതന്നെ യൂനിഫോമിൽ ഉൾക്കൊള്ളിക്കേണ്ടിവരും. ഇതിന് സൗകര്യപ്രദമായ ചിഹ്നം വിപണിയിൽ കിട്ടാനില്ല. കോടതി അലക്ഷ്യമാകാതിരിക്കണമെങ്കിൽ തത്കാലം യൂനിഫോം ഒഴിവാക്കുകമാത്രമേ മാർഗമുള്ളൂ.
Keywords: Motorvechicle, Department, Kerala, News, High Court, High Court of Kerala, Officer, Police, MVD officials give up uniforms temporarily owing to HC order.
< !- START disable copy paste -->