9 മാസം പ്രായമുള്ള കുട്ടിയടക്കം കുടുംബത്തിലെ 5 പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍; രക്ഷപ്പെട്ടത് 2 വയസുകാരി മാത്രം, കുഞ്ഞ് മരിച്ചത് പട്ടിണികിടന്നാണെന്ന് റിപോര്‍ട്

 



ബെന്‍ഗളൂറു: (www.kvartha.com 18.09.2021) നഗരത്തിലെ വീട്ടില്‍ 9 മാസം പ്രായമുള്ള കുട്ടിയടക്കം കുടുംബത്തിലെ 5 പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇവര്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. മരിച്ചവരില്‍ 9 മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ 2 വയസുകാരിക്ക് മാത്രമാണ് ജീവന്‍ ഉണ്ടായിരുന്നത്. 

മരണം നടന്ന് 3 ദിവസം കഴിഞ്ഞാണ് 2 വയസുകാരിയെ രക്ഷിക്കുന്നത്. മൃതദേഹങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രക്ഷപ്പെട്ട 2 വയസുള്ള കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.


9 മാസം പ്രായമുള്ള കുട്ടിയടക്കം കുടുംബത്തിലെ 5 പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍; രക്ഷപ്പെട്ടത് 2 വയസുകാരി മാത്രം, കുഞ്ഞ് മരിച്ചത് പട്ടിണികിടന്നാണെന്ന് റിപോര്‍ട്


എച് ശങ്കര്‍ എന്നയാളുടെ കുടുംബമാണ് ആത്മഹത്യ ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; മകളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളെ ചൊല്ലി കലഹിച്ച ശങ്കര്‍, വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ശങ്കര്‍ വീട്ടിലേക്ക് തിരിച്ചെത്തി. അപ്പോഴേക്കും ഇവര്‍ ആത്മഹത്യ ചെയ്തിരുന്നു. ശങ്കറിന്റെ ഭാര്യ (50), 27 വയസുള്ള മകന്‍, 30 വയസിന് മുകളില്‍ പ്രായമുള്ള 2 പെണ്‍മക്കള്‍ എന്നിവരാണ് തൂങ്ങിമരിച്ചത്. 9 മാസം പ്രായമുള്ള കുഞ്ഞ് പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് റിപോര്‍ട്.

അതേസമയം രക്ഷപ്പെട്ട 2 വയസുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വീട്ടിലെ വ്യത്യസ്ത മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്. വീടിന്റെ ജനലും വാതിലുമെല്ലാം അകത്ത് നിന്ന് പൂട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്. മൃതദേഹങ്ങളെല്ലാം പോസ്റ്റുമോര്‍ടെത്തിന് അയച്ചതായി ഡെപ്യൂടി കമീഷണര്‍ ഓഫ് പൊലീസ് സഞ്ജീവ് എം പാട്ടില്‍ പറഞ്ഞു.


Keywords:  News, National, India, Bangalore, Police, Crime, Obituary, Family, Child, Hospital, Treatment, Child, 2, Rescued From Bengaluru Home After 5 Of Family Die 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia