വെള്ളം ചോദിച്ച് വന്ന് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

 


തിരുവനന്തപുരം: (www.kvartha.com 09.09.2021) വെള്ളം ചോദിച്ച് വന്ന് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. ഇക്കഴിഞ്ഞ ഉത്രാട ദിനത്തില്‍ വൈകിട്ട് 5.00മണിയോട് കൂടി അഴൂര്‍ മുട്ടപ്പാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളം ചോദിച്ചു വന്ന യുവാവ് വീട്ടിനുള്ളില്‍ കയറി കുളി കഴിഞ്ഞു വന്ന 64 കാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

വെള്ളം ചോദിച്ച് വന്ന് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

24 കാരനായ അനീഷാണ് പിടിയിലായത്. ആറ്റിങ്ങല്‍ ഡി വൈ എസ് പി സുനീഷ് ബാബുവിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറയിന്‍കീഴ് എസ് എച് ഒ, ജി ബി മുകേഷിന്റെ നേതൃത്വത്തില്‍ എസ് ഐ വിനീഷ്, എ എസ് ഐ നവാസ്, എ എസ് ഐ ഷജീര്‍, തിരുവന്തപുരം റൂറല്‍ ഷാഡോ ടീം ജി എസ് ഐ ഫിറോസ്ഖാന്‍, എ എസ് ഐ ദിലീപ്, സി പി ഒ മാരായ ഷിജു, സുനില്‍രാജ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ വെമ്പായത്തിന് സമീപമുള്ള ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ ജി എഫ് എം സി-3 കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  Accused  arrested days later in the case of trying to molestation a housewife by asking for water, Thiruvananthapuram, News, Molestation attempt, Arrested, Police, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia