ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എക്ക് മാത്രമല്ല, ഘടക കക്ഷിയായ ബിഡിജെഎസിനും വന്‍ വോട് ചോര്‍ച്ച

 


കോട്ടയം: (www.kvartha.com 04.05.2021) ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മാത്രമല്ല, ഘടകകക്ഷിയായ ബിഡിജെഎസിനും വന്‍ വോട്ട് ചോര്‍ച. 2016നെ അപേക്ഷിച്ച് മിക്ക മണ്ഡലങ്ങളിലും 5,000 മുതല്‍ 10,000 ത്തിലേറെ വരെ വോടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത് എന്ന് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. ബിജെപിയില്‍നിന്ന് ഏറ്റെടുത്ത് മത്സരിച്ച പല മണ്ഡലങ്ങളിലും വന്‍ ഇടിവുണ്ടായി. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എക്ക് മാത്രമല്ല, ഘടക കക്ഷിയായ ബിഡിജെഎസിനും വന്‍ വോട് ചോര്‍ച്ച
ബിഡിജെഎസിന്റെ വോടുകള്‍ എങ്ങോട്ടു പോയി എന്നാണ് ബിജെപി ഉള്‍പെടെ തലപുകഞ്ഞ് ആലോചിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ പ്രതിസന്ധി കോണ്‍ഗ്രസിലും രൂക്ഷമാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി ഹൈകമാന്‍ഡിനെ അറിയിച്ചതായി റിപോര്‍ടുകള്‍ പുറത്തുവന്നു. അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ലെന്നും പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞ് പോകുന്നത് ഒളിച്ചോടുന്നതിന് തുല്യമാണെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.

ഇതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ബിജെപിയിലുമുള്ളത്. സിറ്റിംഗ് സീറ്റായ നേമം കൈവിട്ടത് എങ്ങനെയെന്നതില്‍ വിശദമായ പഠനം നടത്താനാണ് ബിജെപിയുടെ തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ബിജെപി ദേശീയ നേതൃത്വത്തിന് മുന്നില്‍ മറുപടി പറയേണ്ട സാഹചര്യമാണുള്ളത്. ഇതിനിടെ ബിജെപിയുടെ പരാജയത്തിന് പിന്നില്‍ ബിഡിജെഎസിന്റെ വോട് ചോര്‍ച്ചയാണെന്ന ആരോപണം ശക്തമായി.

ഇടുക്കിയിലെ മണ്ഡലങ്ങളിലുണ്ടായ വോട് ചോര്‍ച്ചയാണ് ഏറ്റവും ശ്രദ്ധേയമായത്. മന്ത്രി എം എം മണി വന്‍ഭൂരിപക്ഷത്തിനു ജയിച്ച ഉടുമ്പന്‍ചോലയില്‍ 2016 ല്‍ ബിഡിജെഎസിന് 21,799 വോടാണ് ലഭിച്ചത്.

എന്നാല്‍ ഇക്കുറി ബിഡിജെഎസിന്റെ സന്തോഷ് മാധവന് കിട്ടിയത് വെറും 7,208 വോട്. റോഷി അഗസ്റ്റിന്‍ ജയിച്ച ഇടുക്കിയില്‍ ഇക്കുറി ബിഡിജെഎസിന്റെ സംഗീത വിശ്വനാഥന്‍ നേടിയത് 9,286 വോടാണ്. 2016 ല്‍ പാര്‍ടിക്ക് 27,403 വോടുണ്ടായിരുന്നു.

പി സി ജോര്‍ജിനെ അട്ടിമറിച്ച് സിപിഎം വിജയം നേടിയ പൂഞ്ഞാറില്‍ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എംപി സെന്‍ മത്സരിച്ചിട്ടും ലഭിച്ചത് 2,965 വോട്. 2016 ല്‍ പാര്‍ടിക്ക് ഇവിടെ 19,966 വോടുണ്ടായിരുന്നു. ആലപ്പുഴയില്‍ ബിഡിജെഎസ് മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും അയ്യായിരത്തിലേറെ വോടുകളുടെ കുറവുണ്ടായിട്ടുണ്ട്. പൊന്നാനിയിലും തവനൂരിലും സമാനസ്ഥിതിവിശേഷമാണുള്ളത്.

ബിഡിജെഎസ് മത്സരിച്ച മണ്ഡലങ്ങളിലെ 2021, 2016 തെരഞ്ഞെടുപ്പുകളുടെ ഫലം

തവനൂര്‍

2021

∙കെ.ടി.ജലീൽ (എൽഡിഎഫ് സ്വത): 70,358.
∙ഫിറോസ് കുന്നംപറമ്പിൽ (യുഡിഎഫ്): 67,794
∙രമേശ് കോട്ടയപ്പുറത്ത് (ബിഡിജെഎസ്): 9914

2016

∙കെ.ടി.ജലീൽ (സിപിഎം സ്വത): 68,179
∙പി.ഇഫ്തിഖാറുദ്ദീൻ (കോൺഗ്രസ്): 51,115
∙രവി തേലത്ത്(ബിജെപി):15,801

നെന്മാറ

2021
∙കെ. ബാബു (എൽഡിഎഫ്): 80,145
∙സി.എൻ. വിജയകൃഷ്ണൻ (യുഡിഎഫ്): 51,441
∙എ.എൻ. അനുരാഗ് (എൻഡിഎ): 16,666

2016

‌∙കെ.ബാബു (സിപിഎം): 66,316
∙എ.വി.ഗോപിനാഥ് (കോൺഗ്രസ്): 58,908
∙എൻ.ശിവരാജൻ (ബിജെപി): 23,096

കയ്പമംഗലം

2021

∙ഇ.ടി.ടൈസൺ (സിപിഐ): 73,161
∙ശോഭ സുബിൻ (കോൺ): 50,463
∙സി.ഡി.ശ്രീലാൽ (ബിഡിജെഎസ്): 9,066

2016
∙ഇ.ടി. ടൈസൻ (സിപിഐ): 66,824
∙എം.ടി. മുഹമ്മദ് നഹാസ് (ആർഎസ്പി): 33,384
∙ഉണ്ണികൃഷ്ണൻ തഷ്ണാത്ത് (ബിഡിജെഎസ്): 30,041

പൊന്നാനി

2021

∙പി.നന്ദകുമാർ (സിപിഎം): 74,668
∙എ.എം.രോഹിത്ത് (കോൺഗ്രസ്): 57,625
∙സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി (ബിഡിജെഎസ്): 7419

2016

∙പി.ശ്രീരാമകൃഷ്ണൻ (സിപിഎം): 69,332
∙പി.ടി.അജയ് മോഹൻ (കോൺഗ്രസ്): 53,692
∙കെ.കെ.സുരേന്ദ്രൻ (ബിജെപി): 11,662

കോതമംഗലം

2021

∙ആന്റണി ജോൺ (സിപിഎം): 64,234
∙ഷിബു തെക്കുംപുറം (കേരള കോൺ): 57,629
∙ഷൈൻ കെ.കൃഷ്ണൻ (ബിഡിജെഎസ്): 4,638

2016

∙ആന്റണി ജോൺ (സിപിഎം):65,467
∙ടി.യു.കുരുവിള (കേരള കോൺഗ്രസ് എം): 46,185
∙പി.സി.സിറിയക് (കേരള കോൺഗ്രസ് തോമസ്): 12,926

കളമശേരി

2021

∙പി.രാജീവ് (സിപിഎം): 77,141
∙വി.ഇ. അബ്ദുൽ ഗഫൂർ (ലീഗ്): 61,805
∙പി.എസ്.ജയരാജ് (ബിഡിജെഎസ്): 11,179

2016
∙വി.കെ.ഇബ്രാഹിംകുഞ്ഞ് (മുസ്ലിം ലീഗ്):68,726
∙എ.എം.യൂസഫ് (സിപിഎം): 56,608
∙വി.ഗോപകുമാർ (ബിഡിജെഎസ്): 24,244

പറവൂര്‍

2021

∙വി.ഡി.സതീശൻ (കോൺ): 82,264
∙എം.ടി.നിക്സൺ (സിപിഐ): 60,963
∙എ.ബി.ജയപ്രകാശ് (ബിഡിജെഎസ്): 12,964

2016
∙വി.ഡി.സതീശൻ (കോൺഗ്രസ്): 74,985
∙ശാരദ മോഹൻ (സിപിഐ): 54,351
∙ഹരി വിജയൻ (ബിഡിജെഎസ്): 28,097

ചാലക്കുടി

2021

∙സനീഷ്‌കുമാർ ജോസഫ് (കോൺ): 61,888
∙ഡെന്നീസ്.കെ.ആന്റണി (കേരള കോൺ. എം): 60,831
∙കെ.എ.ഉണ്ണിക്കൃഷ്ണൻ (ബി‍ഡിജെഎസ്): 17,301

2016

∙ബി.ഡി. ദേവസി ( സിപിഐം): 74,251
∙ടി.യു.രാധാകൃഷ്ണൻ (കോൺഗ്രസ്): 47,603
∙കെ.എ. ഉണ്ണികൃഷ്ണൻ (ബിഡിജെഎസ്): 26,229

ഇടുക്കി

2021

∙റോഷി അഗസ്റ്റിൻ (കേരള കോൺ–എം): 62,368
∙കെ. ഫ്രാൻസിസ് ജോർജ് (കേരള കോൺ):56,795
∙സംഗീത വിശ്വനാഥൻ (ബിഡിജെഎസ്): 9,286

2016

∙റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ്(എം): 60,556
∙കെ.ഫ്രാൻസിസ് ജോർജ് (ജനാധിപത്യ കേരള കോൺഗ്രസ്): 51,223
∙ബിജു മാധവൻ (ബിഡിജെഎസ്): 27403

ഉടുമ്പന്‍ചോല

2021
∙എം.എം മണി (സിപിഎം): 77,381
∙ഇ.എം.ആഗസ്തി (കോൺ): 39,076
∙സന്തോഷ് മാധവൻ (ബിഡിജെഎസ്): 7,208

2016

∙എം.എം.മണി (സിപിഎം): 50,813
∙സേനാപതി വേണു (കോൺഗ്രസ്): 49,704
∙സജി പറമ്പത്ത് (ബിഡിജെഎസ്): 21,799

പൂഞ്ഞാര്‍

2021

∙സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരള കോൺ.എം): 58,668
∙പി.സി. ജോർജ് (കേരള ജനപക്ഷം): 41,851
∙ടോമി കല്ലാനി (കോൺ): 34,633
∙എം.പി. സെൻ (ബിഡിജെഎസ്): 2,965

2016

∙പി.സി.ജോർജ് (സ്വത): 63,621
∙ജോർജ്കുട്ടി ആഗസ്തി (കെസിഎം): 35,800
∙പി.സി. ജോസഫ് പൊന്നാട്ട് (ജനാധിപത്യ കേരള കോൺഗ്രസ്): 22,270
∙എം.ആർ. ഉല്ലാസ്(ബിഡിജെഎസ്): 19,966

ചേര്‍ത്തല

2021

∙പി. പ്രസാദ് (സിപിഐ): 83,702
∙എസ്. ശരത് (കോൺ): 77,554
∙പി.എസ്. ജ്യോതിസ് (ബിഡിജെഎസ്): 14,254

2016

∙പി. തിലോത്തമൻ ( സിപിഐ ): 81,197
∙എസ്.ശരത് (കോൺഗ്രസ്): 74,001
∙പി.എസ്.രാജീവ് (ബിഡിജെഎസ്): 19,614

കുട്ടനാട്

2021

∙തോമസ് കെ. തോമസ് (എൻസിപി): 57,379
∙ജേക്കബ് എബ്രഹാം (കേരള കോൺ): 51,863
∙തമ്പി മേട്ടുതറ (ബിഡിജെഎസ്): 14,946

2016

∙തോമസ് ചാണ്ടി (എൻസിപി): 50,114
∙ജേക്കബ് ഏബ്രഹാം (കേരള കോൺഗ്രസ് എം): 45,223
∙സുഭാഷ് വാസു (ബിഡിജെഎസ്): 33,044

അരൂര്‍

2021

∙ദലീമ ജോജോ (സിപിഎം): 73,626
∙ഷാനിമോൾ ഉസ്മാൻ (കോൺ): 66,804
∙അനിയപ്പൻ (ബിഡിജെഎസ്): 17,215

2016

∙എ.എം. ആരിഫ് ( സിപിഎം ): 84,720
∙സി.ആർ.ജയപ്രകാശ് ( കോൺഗ്രസ് ): 46,201
∙ടി. അനിയപ്പൻ ( ബിഡിജെഎസ് ): 27,753

കായംകുളം

2021

∙യു. പ്രതിഭ (സിപിഎം): 77,348
∙അരിത ബാബു (കോൺ.): 71,050
∙പ്രദീപ് ലാൽ (ബിഡിജെഎസ്): 11,413

2016

∙യു.പ്രതിഭ ഹരി ( സിപിഎം ): 72,956
∙എം.ലിജു ( കോൺഗ്രസ്): 61,099
∙ഷാജി എം.പണിക്കർ (ബിഡിജെഎസ് ): 20,000

റാന്നി

2021
∙പ്രമോദ് നാരായണൻ (കേരള കോൺ എം): 50,583
∙റിങ്കു ചെറിയാന്‍ (കോൺ): 48,837
∙കെ. പത്മകുമാര്‍ (ബിഡിജെഎസ്): 18,888

2016

∙രാജു ഏബ്രഹാം (സിപിഎം): 58,749
∙മറിയാമ്മ ചെറിയാൻ (കോൺഗ്രസ്): 44,153
∙കെ.പത്മകുമാർ (ബിഡിജെഎസ്): 28,201

ഇരവിപുരം

2021

∙എം.നൗഷാദ് (സിപിഎം): 71,573
∙ബാബു ദിവാകരൻ (ആർഎസ്പി): 43,452
∙രഞ്ജിത് രവീന്ദ്രൻ (ബിഡിജെഎസ്): 8,468

2016
∙എം.നൗഷാദ് (സിപിഎം): 65,392
∙എ.എ.അസീസ് (ആർഎസ്പി): 36,589
∙ആക്കാവിള സതീക്ക് (ബിഡിജെഎസ്): 19,714

കുണ്ടറ

2021
∙പി.സി.വിഷ്ണുനാഥ് (കോൺ): 76,341
∙ജെ.മേഴ്സിക്കുട്ടിയമ്മ (സിപിഎം): 71,887
∙വനജ വിദ്യാധരൻ (ബിഡിജെഎസ്): 6,097

2016
∙ജെ.മേഴ്സിക്കുട്ടിയമ്മ (സിപിഎം): 79,047
∙രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്): 48,587
∙എം.എസ്.ശ്യാംകുമാർ (ബിജെപി): 20,257

വര്‍ക്കല

2021
∙വി.ജോയ് (സിപിഎം): 68,816
∙ബി.ആർ.എം. ഷഫീർ (കോൺ): 50,995
∙എസ്.ആർ.എം.അജി (ബിഡിജെഎസ്): 11,214

2016
∙വി.ജോയ് (സിപിഎം): 53,102
∙വർക്കല കഹാർ (കോൺ): 50,716
∙എസ്.ആർ.എം.അജി (ബിഡിജെഎസ്): 19,872

വാമനപുരം

2021
∙ഡി.കെ.മുരളി (സിപിഎം): 73,137
∙ആനാട് ജയൻ (കോൺഗ്രസ്): 62,895
∙തഴവ സഹദേവൻ (ബിഡിജെഎസ്): 5,603

2016
∙ഡി.കെ.മുരളി (സിപിഎം): 65,848
∙ടി.ശരത്ചന്ദ്രപ്രസാദ് (കോൺ): 56,252
∙ആർ.വി.നിഖിൽ (ബിഡിജെഎസ്): 13,956

Keywords:  BDJS Vote dip in Kerala Assembly Elections 2021, Kottayam, News, Politics, Assembly-Election-2021, BDJS, BJP, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia