Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പില്‍ ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് മുന്നില്‍

Senior leaders in front of the Congress High Command demanded that they be given another chance #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com 10.03.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് മുന്നില്‍. കെ വി തോമസ്, കെ സി ജോസഫ്, എം എം ഹസന്‍, പാലോട് രവി, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, കെ ബാബു, കെ സി റോസക്കുട്ടി തുടങ്ങിയ നേതാക്കളാണ് കോൺഗ്രസ് സ്‌ക്രീനിംഗ് കമിറ്റിയെ സമീപിച്ചത്.

നിര്‍ണായക പോരാട്ടത്തില്‍ വിജയമുറപ്പിക്കാന്‍ ഇത്തവണ കൂടി മത്സരിക്കാന്‍ തയാറാണെന്ന് നേതാക്കള്‍ സ്‌ക്രീനിംഗ് കമിറ്റി ചെയര്‍മാന്‍ എച് കെ പാട്ടീലിനെ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പായതിനാല്‍ വിജയം മാനദണ്ഡമാക്കണമെന്നും അതിനാല്‍ തങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. അതേസമയം ഹൈകമാന്‍ഡിന്റെ ഭാഗത്തുനിന്നുള്ള തീരുമാനം പുതുമുഖങ്ങള്‍ 50 ശതമാനത്തോളം വേണമെന്നതാണ്.

News, Election, Assembly-Election-2021, Assembly Election, Kerala, National, Congress, UDF, New Delhi, Delhi, Leaders, Senior leaders, High Command,

പട്ടികയ്ക്ക് അന്തിമ രൂപം ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ അടുത്ത ദിവസം ഡല്‍ഹിയിലേക്ക് എത്തും.

കൊറോണാ കാലത്ത് ഡല്‍ഹി ചര്‍ചകള്‍ മാതൃകയാകും എന്നായിരുന്നു ദേശീയ നേതൃത്വം അവകാശപ്പെട്ടത്. സ്‌ക്രീനിംഗ് കമിറ്റിക്കായി ചുമതലപ്പെട്ട ദേശീയ നേതാക്കള്‍ ഇക്കാര്യം കേരളത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു.

മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചര്‍ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തും എന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ദേശീയ നേതൃത്വവുമായുള്ള ചര്‍ചകളില്‍ അവരാണ് പങ്കെടുക്കുന്നതെങ്കിലും അവര്‍ക്ക് പിന്നാലെ ഇപ്പോള്‍ സ്ഥാനാർഥിത്വ മോഹികളായ കെപിസിസി ജനറല്‍ സെക്രടറിമാര്‍ മുതല്‍ ബൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

Keywords: News, Election, Assembly-Election-2021, Assembly Election, Kerala, National, Congress, UDF, New Delhi, Delhi, Leaders, Senior leaders, High Command, Senior leaders in front of the Congress High Command demanded that they be given another chance in the elections.
< !- START disable copy paste -->


Post a Comment