Follow KVARTHA on Google news Follow Us!
ad

'ബി ജെ പി ദേശീയ അധ്യക്ഷന്റെ കൂടെ ഉണ്ടായിരുന്നത് 55 ക്രിമിനല്‍ കേസുകളിലെ പ്രതി'; ജെ പി നദ്ദയുടെ പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

BJP, Leader, Attack, Case, FIR, 'BJP Leader, With 55 Cases, Provoked Crowd': Mamata Banerjee's Party #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

കൊല്‍ക്കത്ത: (www.kvartha.com 12.12.2020) പശ്ചിമ ബംഗാളില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ആക്രമണത്തിന് കാരണം ബി ജെ പി നേതാവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. നദ്ദയുടെ കൂടെയുണ്ടായിരുന്ന ആള്‍ ആണ് പ്രകോപനം ഉണ്ടാവുന്ന രീതിയില്‍ ആള്‍ക്കൂട്ടത്തോട് പെരുമാറി ആക്രമണം ഉണ്ടാക്കിയതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. ജനക്കൂട്ടത്തെ ആംഗ്യങ്ങള്‍ കാണിച്ച് പ്രകോപിക്കുകയായിരുന്നെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം പി കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

News, National, India, Kolkata, West Bengal, Politics, Political Party, Congress, BJP, Leader, Attack, Case, FIR, 'BJP Leader, With 55 Cases, Provoked Crowd': Mamata Banerjee's Party


'അദ്ദേഹത്തിന് മുന്നില്‍ ( നദ്ദ) ഒരു സംഘത്തില്‍ ബി ജെ പി നേതാവ് രാകേഷ് സിംഗ് ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരെ 55 ക്രിമിനല്‍ കേസുകളുണ്ട്. ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുന്ന ആംഗ്യങ്ങള്‍ അയാള്‍ കാണിച്ചു. അയാള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്,'കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ജെ പി നദ്ദക്കെതിരെ കരിങ്കൊടി പ്രയോഗവും വാഹനത്തിന് നേരെ കല്ലേറും ഉണ്ടായത്. സംഭവത്തില്‍ സംസ്ഥാന ബി ജെ പി നേതൃത്വം കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

Keywords: News, National, India, Kolkata, West Bengal, Politics, Political Party, Congress, BJP, Leader, Attack, Case, FIR, 'BJP Leader, With 55 Cases, Provoked Crowd': Mamata Banerjee's Party

Post a Comment