ഒരു ഇടവേളയ്ക്ക് ശേഷം തൃശൂരില്‍ വീണ്ടും ഗുണ്ടാ ആക്രമണം; പഞ്ചര്‍ ഒട്ടിച്ചുനല്‍കാത്തതിന് ടയര്‍കട ഉടമയെ ഗുണ്ടാസംഘം വെടിവച്ചു
Oct 19, 2020, 13:55 IST
തൃശൂര്‍: (www.kvartha.com 19.10.2020) ഒരു ഇടവേളയ്ക്ക് ശേഷം തൃശൂരില്‍ വീണ്ടും ഗുണ്ടാ ആക്രമണം. പഞ്ചര്‍ ഒട്ടിച്ചുനല്‍കാത്തതിന് ടയര്‍കട ഉടമയെ ഗുണ്ടാസംഘം വെടിവച്ചു. കൂര്‍ക്കഞ്ചേരിക്ക് സമീപം ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കാലിന് വെടിയേറ്റ കടയുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിലെ ഷഫീഖ്, ഡിറ്റോ, ഷാജന്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരില്‍ നിന്ന് വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഉണ്ടകളും പിടിച്ചെടുത്തു.
തൃശൂരില്‍ അടുത്തടുത്തുണ്ടായ കൊലപാതകങ്ങളെ തുടര്‍ന്ന് പൊലീസ് ഗുണ്ടാകേന്ദ്രങ്ങില്‍ റെയ്ഡ് നടത്തുകയും നിരവധിപേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പുതിയ സംഭവം.
കടയുടമയുമായി പ്രതികള്‍ക്ക് വൈരാഗ്യം ഉണ്ടായിരുന്നു എന്നും അതിന് പ്രതികാരം വീട്ടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. നാലുദിവസം മുമ്പ് പ്രതികള്‍ പഞ്ചറൊട്ടിക്കാന്‍ കടയില്‍ എത്തിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് പഞ്ചര്‍ ഒട്ടിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി സംഘടിച്ചെത്തിയ അക്രമികള്‍ കടയുടമയെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് വെടിവയ്ക്കുകയുമായിരുന്നു. അക്രമത്തിനുശേഷം കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് ഉടന്‍തന്നെ പിടികൂടി. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് തോക്ക് എങ്ങനെ ലഭിച്ചെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തൃശൂരില്‍ അടുത്തടുത്തുണ്ടായ കൊലപാതകങ്ങളെ തുടര്‍ന്ന് പൊലീസ് ഗുണ്ടാകേന്ദ്രങ്ങില്‍ റെയ്ഡ് നടത്തുകയും നിരവധിപേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പുതിയ സംഭവം.
Keywords: Shopkeeper shot in Thrissur, Thrissur, Local News, News, Gun attack, Injured, Crime, Criminal Case, Hospital, Treatment, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.