2-ാം ദിവസവും ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോട് സഹകരിക്കാതെ ശിവശങ്കര്‍; ഭക്ഷണം കഴിക്കാനും കൂട്ടാക്കുന്നില്ല; ചോദ്യംചെയ്യലില്‍ വിദഗ്ധരായ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം തേടിയേക്കും

 


കൊച്ചി: (www.kvartha.com 31.10.2020) കസ്റ്റഡിയിലെടുത്ത് രണ്ടാംദിവസവും സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടുകളില്‍ ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോട് സഹകരിക്കാതെ മുഖ്യമന്ത്രിയുടെ മുന്‍ പ്രസിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. നവംബര്‍ അഞ്ചു വരെ കസ്റ്റഡി അനുവദിച്ചിട്ടുണ്ടെങ്കിലും രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് ആറുമണി വരെയുള്ള സമയത്തേ ചോദ്യം ചെയ്യാവൂ എന്നു കോടതിയുടെ നിര്‍ദേശമുണ്ട്. മാത്രമല്ല ആയൂര്‍വേദ ചികിത്സ നല്‍കാനും കോടതിയുടെ ഉത്തരവുണ്ട്.

ശിവശങ്കര്‍ നിസ്സഹകരണം തുടരുന്നതിനാല്‍ ചോദ്യംചെയ്യലില്‍ വിദഗ്ധരായ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം തേടാനൊരുങ്ങുകയാണ് ഇഡി കൊച്ചി യൂണിറ്റ്. കസ്റ്റഡിയിലായ ആദ്യ ദിവസം തന്നെ ഭക്ഷണം ഉപേക്ഷിച്ചാണു ശിവശങ്കര്‍ അന്വേഷണ സംഘത്തെ സമ്മര്‍ദത്തിലാക്കിയത്. കഴിഞ്ഞദിവസം ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെ ഡോക്ടറെ വരുത്തി ആരോഗ്യനില പരിശോധിപ്പിച്ചു. 2-ാം ദിവസവും ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോട് സഹകരിക്കാതെ ശിവശങ്കര്‍; ഭക്ഷണം കഴിക്കാനും കൂട്ടാക്കുന്നില്ല; ചോദ്യംചെയ്യലില്‍ വിദഗ്ധരായ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം തേടിയേക്കും

തുടര്‍ന്നും നിസ്സഹകരിച്ചാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) അഞ്ചാം വകുപ്പു പ്രകാരം സ്വത്തു മരവിപ്പിക്കല്‍ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങാം. ശിവശങ്കറിന്റെ ബിനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഏതു സ്വത്തും അന്വേഷണം തീരുംവരെ മരവിപ്പിക്കാം.

Keywords:  On the 2nd day too, Sivashankar did not cooperate with the questions of the ED officials, Kochi, News, Custody, Food, Court, Hospital, Probe, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia