ന്യൂഡെൽഹി: (www.kvartha.com 31.05.2020) കോവിഡ് ഭീഷണിയെ ജനപിന്തുണയോടെ രാജ്യം നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജനങ്ങളാണ് പോരാട്ടം നയിക്കുന്നതെന്നും വൈറസിനെതിരായ യുദ്ധം നീണ്ടതാണെന്നും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന് കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണില്‍നിന്ന് രാജ്യം തുറക്കുമ്പോൾ ശ്രദ്ധയോടെ വേണം മുന്നോട്ടു പോകാന്‍. രാജ്യത്ത് വ്യവസായങ്ങള്‍ മെല്ലെ തിരിച്ചു വരികയാണ്. സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം സജീവമായെന്നും പ്രധാനമന്ത്രി വിശദമാക്കി.
മറ്റുരാഷ്ട്രങ്ങളേക്കാള്‍ പതിന്മടങ്ങ് ജനസംഖ്യയുള്ള ഇന്ത്യ വ്യത്യസ്തമായ ഭീഷണിയാണ് നേരിടുന്നത്. തൊഴിലാളികളെയും പാവപ്പെട്ടവരെയുമാണ് ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ ഘട്ടത്തില്‍ രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴിലാളികളെ ശാക്തീകരിക്കേണ്ടത് വികസനത്തിന് ആവശ്യമാണ്. തൊഴിലാളികളുടെ ശക്തി രാജ്യം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വിശദമാക്കി. ലോകത്തെ മറ്റിടങ്ങളില്‍ ഉള്ളതുപോലെ ഇന്ത്യയില്‍ കോവിഡ് വ്യാപനം ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Summary: PM Modi Says Help Will Be Extended To Those Suffering Amid Locust Attacks in Country
മറ്റുരാഷ്ട്രങ്ങളേക്കാള്‍ പതിന്മടങ്ങ് ജനസംഖ്യയുള്ള ഇന്ത്യ വ്യത്യസ്തമായ ഭീഷണിയാണ് നേരിടുന്നത്. തൊഴിലാളികളെയും പാവപ്പെട്ടവരെയുമാണ് ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ ഘട്ടത്തില്‍ രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴിലാളികളെ ശാക്തീകരിക്കേണ്ടത് വികസനത്തിന് ആവശ്യമാണ്. തൊഴിലാളികളുടെ ശക്തി രാജ്യം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വിശദമാക്കി. ലോകത്തെ മറ്റിടങ്ങളില്‍ ഉള്ളതുപോലെ ഇന്ത്യയില്‍ കോവിഡ് വ്യാപനം ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Summary: PM Modi Says Help Will Be Extended To Those Suffering Amid Locust Attacks in Country