വീട്ടിൽ നിരീക്ഷണത്തിലിരിക്കാതെ കറങ്ങി കളിച്ചു: മൂന്ന് പ്രവാസികളുടെ പാസ്പോർട്ട് പിടികൂടി ക്യാൻസൽ ചെയ്തു
Mar 26, 2020, 19:36 IST
കണ്ണൂർ: (www.kvartha.com 26.03.2020) ഹോം ഐസൊലേഷനില് കഴിയണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടും പുറത്ത് കറങ്ങി കളിച്ച മൂന്ന് പ്രവാസികളുടെ പാസ്പോർട്ട് പൊലീസ് പിടികൂടി റദ്ദ് ചെയ്തു. ഇതിനു പുറമേ നഗരത്തിൽ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയ എട്ടു പേർക്കെതിരേയും കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ഇതിൽ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെയായി രണ്ടുവാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഇതോടെ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 132 ആയി. നൂറുപേരാണ് ഇതുവരെ അറസ്റ്റിലായത്. 34 വാഹനങ്ങളും ഇതുവരെ പിടിച്ചെടുത്തു. വാഹനങ്ങൾ ലോക്ക് ഡൗൺ തീരുന്ന ദിവസം മാത്രമേ തിരിച്ചു നല്കുകയുള്ളൂ.
അവശ്യ സർവീസിൽ ഉൾപ്പെട്ടിട്ടും ഗ്യാസ് വിതരണം ചെയ്യാത്ത ഗ്യാസ് ഏജൻസിക്കെതിരേയും പൊലീസ് കേസെടുത്തു. അഞ്ജലി ഗ്യാസ് ഏജൻസിക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ഗ്യാസ് സിലിണ്ടർ ആവശ്യപ്പെട്ടപ്പോൾ ഇവിടെ വന്ന് വാങ്ങണമെന്നും വീട്ടിൽ കൊണ്ടു തരുവാൻ സാധിക്കുകയില്ലെന്നും ഗ്യാസ് ഏജന്റ് പറഞ്ഞതായി വീട്ടമ്മ നൽകിയ പരാതിയിലാണ് കേസ്.
ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ വാഹന പരിശോധന കർശനമാക്കിയിരിക്കുകയാണ്.
ഇതിൽ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെയായി രണ്ടുവാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഇതോടെ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 132 ആയി. നൂറുപേരാണ് ഇതുവരെ അറസ്റ്റിലായത്. 34 വാഹനങ്ങളും ഇതുവരെ പിടിച്ചെടുത്തു. വാഹനങ്ങൾ ലോക്ക് ഡൗൺ തീരുന്ന ദിവസം മാത്രമേ തിരിച്ചു നല്കുകയുള്ളൂ.
അവശ്യ സർവീസിൽ ഉൾപ്പെട്ടിട്ടും ഗ്യാസ് വിതരണം ചെയ്യാത്ത ഗ്യാസ് ഏജൻസിക്കെതിരേയും പൊലീസ് കേസെടുത്തു. അഞ്ജലി ഗ്യാസ് ഏജൻസിക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ഗ്യാസ് സിലിണ്ടർ ആവശ്യപ്പെട്ടപ്പോൾ ഇവിടെ വന്ന് വാങ്ങണമെന്നും വീട്ടിൽ കൊണ്ടു തരുവാൻ സാധിക്കുകയില്ലെന്നും ഗ്യാസ് ഏജന്റ് പറഞ്ഞതായി വീട്ടമ്മ നൽകിയ പരാതിയിലാണ് കേസ്.
ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ വാഹന പരിശോധന കർശനമാക്കിയിരിക്കുകയാണ്.
Keywords: Passports of three expatriates were seized and canceled, Kannur, News, Local-News, Health, Health & Fitness, Passport, Cancelled, Police, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.