അതിര്‍ത്തി തുറക്കാതെ കര്‍ണാടക, ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു, മരണം ആറായി

 


കാസർകോട്: (www.kvartha.com 31.03.2020) ലോക്ക് ഡൗണിന്റെ പേരിൽ തലപ്പാടിയിൽ കർണാടക പോലീസ് വാഹനം തടഞ്ഞതിനെത്തുടർന്ന് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖര്‍ (49) ആണ് മരിച്ചത്. മംഗലാപുരത്തായിരുന്നു ഇദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നത്. അതിര്‍ത്തി അടച്ചതിനാൽ ചികിത്സ ലഭിക്കാതെ ഇയാള്‍ മരിക്കുകയായിരുന്നു.


അതിര്‍ത്തി തുറക്കാതെ കര്‍ണാടക, ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു, മരണം ആറായി

നില ഗുരുതരമാന്നെന്നും ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കണമെന്നും പലതവണ ബന്ധുക്കൾ അഭ്യര്ഥിച്ചുവെങ്കിലും കർണാടക പോലീസ് ഗൗനിച്ചില്ല. ഇതോടെ അതിര്‍ത്തി അടച്ചതില്‍ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി. അതേസമയം, കാസർകോട്ടെ അതിര്‍ത്തി റോഡ് തുറക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കര്‍ണാടക. ഇക്കാര്യത്തില്‍ തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകള്‍ മനസിലാക്കണമെന്ന് ചൊവ്വാഴ്ച ഹൈക്കോടതിയോട് കര്‍ണാടകം ആവശ്യപ്പെട്ടിരുന്നു.

Summary: One more dies in Thalapady border. Total Death toll to six
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia