മലപ്പുറം: (www.kvartha.com 16.11.2019) വളരെ ക്രൂരമായി മന്ത്രവാദ ചികിത്സനടത്തിയ വ്യാജസിദ്ധന്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. പൊന്നാനി വട്ടംകുളം കാലടിത്തറ മുല്ലൂസന്‍ വീട്ടില്‍ അബ്ദുള്‍കരീമിനെയാണ് എ എസ് പി രീഷ്മ രമേശന്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റുചെയ്തത്. തുവ്വൂര്‍ സ്വദേശിയുടെ ഭാര്യയെ അവരുടെ വീട്ടിലെ മുറിയില്‍ അടച്ചിട്ട് ചികിത്സ നടത്തുകയും അവശയായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
വടികൊണ്ടടിച്ചും ഭക്ഷണം നല്‍കാതെയുമായിരുന്നു ഇയാളുടെ ചികിത്സ. ബാധ ഒഴിപ്പിക്കുന്ന സമയത്ത് അടുത്തുള്ളയാളിലേക്ക് കയറുമെന്നും അതിനാല്‍ സിദ്ധനല്ലാതെ മറ്റാരും അടുത്തുണ്ടാവരുതെന്നുമാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.
ഇതേതുടര്‍ന്ന് തുവ്വൂര്‍ സ്വദേശി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി നല്‍കി. പരാതിക്കാരന്റെ അന്വേഷണത്തിലാണ് പ്രതിയെ അഗളിയില്‍നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടുന്നത്.
വടികൊണ്ടടിച്ചും ഭക്ഷണം നല്‍കാതെയുമായിരുന്നു ഇയാളുടെ ചികിത്സ. ബാധ ഒഴിപ്പിക്കുന്ന സമയത്ത് അടുത്തുള്ളയാളിലേക്ക് കയറുമെന്നും അതിനാല്‍ സിദ്ധനല്ലാതെ മറ്റാരും അടുത്തുണ്ടാവരുതെന്നുമാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.
ഇതേതുടര്‍ന്ന് തുവ്വൂര്‍ സ്വദേശി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി നല്‍കി. പരാതിക്കാരന്റെ അന്വേഷണത്തിലാണ് പ്രതിയെ അഗളിയില്‍നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Malappuram, Police, Arrested, hospital, Women, Witch Treatment with a Stick and without Food: Fake Siddhant Seized