ജയ്‌സാല്‍മര്‍: (www.kvartha.com 22.09.2019) 24കാരിയായ യുവതി നാല് കാലുകളും മൂന്ന് കൈകളുമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. രാജസ്ഥാനിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് ജയ്പൂരിനടുത്തുള്ള ടോങ്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രാജു എന്ന 24കാരി കുഞ്ഞിന് ജന്മം നല്‍കിയത്.
കുഞ്ഞ് അസാധാരണ നിലയിലാണെങ്കിലും സുഖപ്രസവമായിരുന്നു. കുട്ടിക്ക് നേരിയ തോതില്‍ ശ്വാസ തടസമുണ്ടെങ്കിലും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയാണെന്ന് അധികൃതര്‍ പറഞ്ഞു. കുഞ്ഞിന് ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും മറ്റ് ആന്തരിക അവയവങ്ങളെല്ലാം സാധാരണ ഗതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുറച്ചുകൂടി മികച്ച ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് സര്‍ജറി നടത്താനാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ഇവര്‍ ഗര്‍ഭസമയത്ത് അള്‍ട്രാ സൗണ്ട് സ്‌കാനിംഗിന് വിധേയയായിരുന്നില്ലെന്നും അതുകൊണ്ടാണ് കുട്ടിക്ക് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടെന്ന് നേരത്തെ കണ്ടെത്താനാകാതിരുന്നതെന്നുമാണ് ഡോക്ടര്‍മാരുടെ വിശദീകരണം.
Keywords: Rajasthan, News, Baby, hospital, Jaipur, National, Girl, Baby born with 4 legs and 3 hands after two triplets become conjoined in womb
കുഞ്ഞ് അസാധാരണ നിലയിലാണെങ്കിലും സുഖപ്രസവമായിരുന്നു. കുട്ടിക്ക് നേരിയ തോതില്‍ ശ്വാസ തടസമുണ്ടെങ്കിലും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയാണെന്ന് അധികൃതര്‍ പറഞ്ഞു. കുഞ്ഞിന് ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും മറ്റ് ആന്തരിക അവയവങ്ങളെല്ലാം സാധാരണ ഗതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുറച്ചുകൂടി മികച്ച ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് സര്‍ജറി നടത്താനാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ഇവര്‍ ഗര്‍ഭസമയത്ത് അള്‍ട്രാ സൗണ്ട് സ്‌കാനിംഗിന് വിധേയയായിരുന്നില്ലെന്നും അതുകൊണ്ടാണ് കുട്ടിക്ക് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടെന്ന് നേരത്തെ കണ്ടെത്താനാകാതിരുന്നതെന്നുമാണ് ഡോക്ടര്‍മാരുടെ വിശദീകരണം.
Keywords: Rajasthan, News, Baby, hospital, Jaipur, National, Girl, Baby born with 4 legs and 3 hands after two triplets become conjoined in womb
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.