രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ റെക്കോര്‍ഡ് വിജയത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സരിത എസ് നായര്‍; തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം
May 24, 2019, 13:43 IST
കൊച്ചി: (www.kvartha.com 24.05.2019) രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ റെക്കോര്‍ഡ് വിജയത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സോളാര്‍ വിവാദ നായിക സരിത എസ് നായര്‍. വയനാട്ടില്‍ തന്റെ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അമേത്തിയില്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ സ്വീകരിച്ചു. അതുകൊണ്ടുതന്നെ തന്റെ പത്രിക തള്ളിയ നടപടിക്കെതിരെയാണ് സരിത കോടതിയെ സമീപിക്കുന്നത്. രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് അന്യായമായാണ് കേസ് ഉന്നയിക്കുക.
രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ വയനാട് മണ്ഡലത്തില്‍ കേരളത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജയിച്ചത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ മിന്നും വിജയം. 7,06,367 വോട്ട് രാഹുല്‍ നേടിയപ്പോള്‍ രാഹുലിന്റെ ഭൂരിപക്ഷത്തിന്റെ പകുതിയോളം വോട്ട് നേടാന്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥി പി പി സുനീറിനായത്. 2,74,597 വോട്ടാണ് സുനീറിന് ലഭിച്ചതെങ്കില്‍ ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി നേടിയത് 78,816 വോട്ട് മാത്രം.
രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ വയനാട് മണ്ഡലത്തില്‍ കേരളത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജയിച്ചത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ മിന്നും വിജയം. 7,06,367 വോട്ട് രാഹുല്‍ നേടിയപ്പോള്‍ രാഹുലിന്റെ ഭൂരിപക്ഷത്തിന്റെ പകുതിയോളം വോട്ട് നേടാന്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥി പി പി സുനീറിനായത്. 2,74,597 വോട്ടാണ് സുനീറിന് ലഭിച്ചതെങ്കില്‍ ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി നേടിയത് 78,816 വോട്ട് മാത്രം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saritha S Nair case against Rahul Gandhi,Kochi, News, Politics, Lok Sabha, Election, Trending, Humor, High Court of Kerala, Kerala.
Keywords: Saritha S Nair case against Rahul Gandhi,Kochi, News, Politics, Lok Sabha, Election, Trending, Humor, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.