'സാധ്യമല്ല മിസ്റ്റര്‍ ജോര്‍ജ്.. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി സി ജോര്‍ജ് കാണില്ല.. എഴുതിവച്ചോളൂ, ഈ ഈരാറ്റുപേട്ടക്കാരുടെ ഒപ്പില്ലാതെ താങ്കള്‍ക്കത് സാധ്യമല്ല'; തനിക്ക് വേണ്ടി മുസ്ലിംകള് ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്നും പറഞ്ഞ പി സി ജോര്‍ജിന് മറുപടിയുമായി പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവിയുടെ പ്രസംഗം, പി സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ആവശ്യം
May 31, 2019, 23:45 IST
ഈരാറ്റുപേട്ട: (www.kvartha.com 31.05.2019) തനിക്ക് വേണ്ടി ഈരാറ്റുപേട്ടയിലെ മുസ്ലിംകള് ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്നും പറഞ്ഞ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിന് ഉഗ്രന്‍ മറുപടിയുമായി പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി. പൂഞ്ഞാറില്‍ നിന്ന് ഇനി പി സി ജോര്‍ജ് നിയസഭയുടെ പടി കാണില്ലെന്ന് വെല്ലുവിളിച്ച ഇമാം പി സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി പി സി ജോര്‍ജ് രംഗത്തെത്തിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പി സി ജോര്‍ജിനെ പിന്തിരിപ്പിക്കാനായി ഓസ്ട്രേലിയയില്‍ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് ഫോണ്‍ ചെയ്തയാളോടാണ് ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. ഈരാറ്റുപേട്ടയിലെ മുസ്ലീങ്ങള്‍ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലീങ്ങള്‍ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ അക്രമണം നടത്തുകയാണെന്നുമായിരുന്നു പി സി ജോര്‍ജിന്റെ മറുപടി.
1980 മുതല്‍ മുസ്ലീം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരു ഭാഗത്ത് നമ്മളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി നമ്മളെ കാലുവാരുകയും ഈ സമുദായത്തെ ഒന്നടക്കം വര്‍ഗ്ഗീയ കാപാലികര്‍ക്ക് ഒറ്റിക്കൊടുക്കുകയും ചെയ്ത എംഎല്‍എയുമായി ഇനിയൊരു സന്ധിയും ഈ സമുദായത്തിനില്ല എന്നുള്ള ശക്തമായ പ്രഖ്യാപനമാണ് ഈ ഒത്തുചേരല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല എന്ന് ഇമാം പറഞ്ഞു.
ഇവിടുത്തെ ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്ലീം സമുദായവും ഒന്നിച്ച് നില്‍ക്കുന്നവരാണ്. ജാതിയും മതവും നോക്കാതെ നില്‍ക്കുന്നവരാണ് ഈരാറ്റുപേട്ടക്കാര്‍. ഈരാറ്റുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല. ഇയാളെ പുറത്താക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയും. നിങ്ങള്‍ കാണാന്‍ പോകുകയാണ് പി സി... ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി സി ജോര്‍ജ് കാണില്ല.. എഴുതിവച്ചോളൂ- നാദിര്‍ മൗലവി വെല്ലുവിളിച്ചു. ആരെങ്കിലും ഇനി പി സി ജോര്‍ജ്ജിന് വോട്ട് ചെയ്യുമോ എന്ന മൗലവി ചോദ്യത്തിന് കൂടിനിന്നവര്‍ ഇല്ലായെന്ന് വിളിച്ചു പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
എംഎല്‍എയുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. എംഎല്‍എയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം നമ്മള് എന്നും കൊടുത്തിട്ടുമുണ്ട്. ഈ നാട്ടുകാര്‍ മൊത്തം തീവ്രവാദികളാണെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ക്ക് സ്ത്രീധനം കിട്ടിയതാണോ ഈരാറ്റുപേട്ടയെന്നും മൗലവി ചോദിക്കുന്നു. ആരാണ് ഇവിടെ തീവ്രവാദം കാണിച്ചിട്ടുള്ളത്. അയാള്‍ തുറന്ന് പറയട്ടെ. മൗലവി പറഞ്ഞു.
ഈരാറ്റുപേട്ടയിലെ മുസ്ലീങ്ങളെ തീവ്രവാദിയെന്ന് വിളിച്ച് പൂഞ്ഞാറിലെ ക്രൈസ്തവരെ തനിക്കൊപ്പം നിര്‍ത്തി അടുത്തതവണ എംഎല്‍എയാകാമെന്ന് അയാള്‍ കരുതുന്നുണ്ടാകും. ഇല്ല ജോര്‍ജ്.. ഒരിക്കലും ഇല്ല. ഇനി നിയമസഭയുടെ കവാടം കാണണമെങ്കില്‍ ഈരാറ്റുപേട്ടക്കാരുടെ ഒപ്പില്ലാതെ കഴിയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
< !- START disable copy paste -->
ദിവസങ്ങള്‍ക്ക് മുമ്പാണ് മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി പി സി ജോര്‍ജ് രംഗത്തെത്തിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പി സി ജോര്‍ജിനെ പിന്തിരിപ്പിക്കാനായി ഓസ്ട്രേലിയയില്‍ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് ഫോണ്‍ ചെയ്തയാളോടാണ് ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. ഈരാറ്റുപേട്ടയിലെ മുസ്ലീങ്ങള്‍ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലീങ്ങള്‍ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ അക്രമണം നടത്തുകയാണെന്നുമായിരുന്നു പി സി ജോര്‍ജിന്റെ മറുപടി.
1980 മുതല്‍ മുസ്ലീം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരു ഭാഗത്ത് നമ്മളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി നമ്മളെ കാലുവാരുകയും ഈ സമുദായത്തെ ഒന്നടക്കം വര്‍ഗ്ഗീയ കാപാലികര്‍ക്ക് ഒറ്റിക്കൊടുക്കുകയും ചെയ്ത എംഎല്‍എയുമായി ഇനിയൊരു സന്ധിയും ഈ സമുദായത്തിനില്ല എന്നുള്ള ശക്തമായ പ്രഖ്യാപനമാണ് ഈ ഒത്തുചേരല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല എന്ന് ഇമാം പറഞ്ഞു.
ഇവിടുത്തെ ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്ലീം സമുദായവും ഒന്നിച്ച് നില്‍ക്കുന്നവരാണ്. ജാതിയും മതവും നോക്കാതെ നില്‍ക്കുന്നവരാണ് ഈരാറ്റുപേട്ടക്കാര്‍. ഈരാറ്റുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല. ഇയാളെ പുറത്താക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയും. നിങ്ങള്‍ കാണാന്‍ പോകുകയാണ് പി സി... ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി സി ജോര്‍ജ് കാണില്ല.. എഴുതിവച്ചോളൂ- നാദിര്‍ മൗലവി വെല്ലുവിളിച്ചു. ആരെങ്കിലും ഇനി പി സി ജോര്‍ജ്ജിന് വോട്ട് ചെയ്യുമോ എന്ന മൗലവി ചോദ്യത്തിന് കൂടിനിന്നവര്‍ ഇല്ലായെന്ന് വിളിച്ചു പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
എംഎല്‍എയുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. എംഎല്‍എയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം നമ്മള് എന്നും കൊടുത്തിട്ടുമുണ്ട്. ഈ നാട്ടുകാര്‍ മൊത്തം തീവ്രവാദികളാണെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ക്ക് സ്ത്രീധനം കിട്ടിയതാണോ ഈരാറ്റുപേട്ടയെന്നും മൗലവി ചോദിക്കുന്നു. ആരാണ് ഇവിടെ തീവ്രവാദം കാണിച്ചിട്ടുള്ളത്. അയാള്‍ തുറന്ന് പറയട്ടെ. മൗലവി പറഞ്ഞു.
ഈരാറ്റുപേട്ടയിലെ മുസ്ലീങ്ങളെ തീവ്രവാദിയെന്ന് വിളിച്ച് പൂഞ്ഞാറിലെ ക്രൈസ്തവരെ തനിക്കൊപ്പം നിര്‍ത്തി അടുത്തതവണ എംഎല്‍എയാകാമെന്ന് അയാള്‍ കരുതുന്നുണ്ടാകും. ഇല്ല ജോര്‍ജ്.. ഒരിക്കലും ഇല്ല. ഇനി നിയമസഭയുടെ കവാടം കാണണമെങ്കില്‍ ഈരാറ്റുപേട്ടക്കാരുടെ ഒപ്പില്ലാതെ കഴിയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kerala, News, P.C George, MLA, Muslim, Imam, Resignation, Puthanpally Imam Nadir Moulavi against PC George.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.