തിരുവനന്തപുരം: (www.kvartha.com 27.02.2019) ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഓരോ ജില്ലയിലും ഉദ്ഘാടന മാമാങ്കം നടത്തി മുഖ്യമന്ത്രി വശംകെട്ടു. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടി നടത്തിയതുപോലുള്ള ഉദ്ഘാടന മാമാങ്കമാണ് ഇത്തവണ പിണറായി നടത്തുന്നത്. ദിവസവും ഓരോ ജില്ലയിലും എത്തുന്ന മുഖ്യമന്ത്രി 10ഉം 20ഉം ഉദ്ഘാടനങ്ങളാണ് നടത്തുന്നത്.
ഉദ്ഘാടന സ്ഥലങ്ങളിലേക്ക് ഓടിയെത്തുകയും കൊടുംചൂടില്‍ പ്രസംഗിക്കുകയും ചെയ്യുന്നത് കൊണ്ടാണ് മുഖ്യമന്ത്രി വശംകെടുന്നത്.
ഉദ്ഘാടനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വേണമെന്ന നിര്‍ബന്ധമാണ് എല്ലാ വകുപ്പുകള്‍ക്കും. ഒരു ദിവസം തന്നെ മുഖ്യമന്ത്രിയ്ക്ക് ആറും ഏഴും പരിപാടികളാണ്. തുടര്‍ ദിവസങ്ങളിലും ഇതു തന്നെയാണ് അവസ്ഥ.
പരിപാടികളുടെ ബാഹുല്യം കണക്കിലെടുത്ത് പ്രസംഗം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തത്കാലം നിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. എല്ലാ പരിപാടികളിലും പങ്കെടുക്കാന്‍ വേണ്ടി സ്വാഗത, അധ്യക്ഷ പ്രസംഗങ്ങള്‍ പരമാവധി ചുരുക്കണമെന്ന നിര്‍ദ്ദേശം ഒരോ പരിപാടിയുടേയും സംഘാടകര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൈമാറുകയാണ്.
കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന പരിപാടിയില്‍ സ്വാഗത പ്രസംഗം നീണ്ടതോടെ മുഖ്യമന്ത്രി ഒന്നും സംസാരിക്കാതെ വേദി വിട്ടിരുന്നു. അന്നേദിവസം പങ്കെടുത്ത അഞ്ചോളം പരിപാടികളില്‍ മുഖ്യമന്ത്രി അധികം സംസാരിക്കാനും തയാറായില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പരിപാടികളുടെ നടപടി ക്രമങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്.
ഇതു കൂടാതെ മുഖ്യമന്ത്രിയുടെ ആരോഗ്യം ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാരും മുന്നോട്ടുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിപാടികളുടെ എണ്ണം കുറയ്ക്കാതെ നീണ്ട പ്രസംഗങ്ങള്‍ ഒഴിവാക്കി പരമാവധി പരിപാടികളില്‍ പങ്കെടുക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനായി പരമാവധി പദ്ധതികളും പണി പൂര്‍ത്തിയായ പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ ഉദ്ഘാടനങ്ങളും പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശം എല്ലാ വകുപ്പുകള്‍ക്കും നേരത്തെ തന്നെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളിലും ഉദ്ഘാടനങ്ങള്‍ പൊടിപൊടിക്കുകയാണ്.
മുഖ്യമന്ത്രിയുടെ സാന്നിധ്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രിക്ക് നിന്നു തിരിയാന്‍ സമയം ലഭിക്കാത്തതും. എല്ലാ ജില്ലകളിലും വരും ദിവസങ്ങളിലും മുഖ്യമന്ത്രിക്ക് പരിപാടികളുണ്ട്. മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പദ്ധതികളുടെയെല്ലാം ഉദ്ഘാടനങ്ങള്‍ തുടരുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും വകുപ്പു ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഓട്ടപ്പാച്ചിലുമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chief Minister inaugurated more programs, Thiruvananthapuram, News, UDF, Politics, Oommen Chandy, Pinarayi vijayan, Inauguration, Lok Sabha, Election, Kerala.
ഉദ്ഘാടന സ്ഥലങ്ങളിലേക്ക് ഓടിയെത്തുകയും കൊടുംചൂടില്‍ പ്രസംഗിക്കുകയും ചെയ്യുന്നത് കൊണ്ടാണ് മുഖ്യമന്ത്രി വശംകെടുന്നത്.
ഉദ്ഘാടനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വേണമെന്ന നിര്‍ബന്ധമാണ് എല്ലാ വകുപ്പുകള്‍ക്കും. ഒരു ദിവസം തന്നെ മുഖ്യമന്ത്രിയ്ക്ക് ആറും ഏഴും പരിപാടികളാണ്. തുടര്‍ ദിവസങ്ങളിലും ഇതു തന്നെയാണ് അവസ്ഥ.
പരിപാടികളുടെ ബാഹുല്യം കണക്കിലെടുത്ത് പ്രസംഗം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തത്കാലം നിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. എല്ലാ പരിപാടികളിലും പങ്കെടുക്കാന്‍ വേണ്ടി സ്വാഗത, അധ്യക്ഷ പ്രസംഗങ്ങള്‍ പരമാവധി ചുരുക്കണമെന്ന നിര്‍ദ്ദേശം ഒരോ പരിപാടിയുടേയും സംഘാടകര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൈമാറുകയാണ്.
കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന പരിപാടിയില്‍ സ്വാഗത പ്രസംഗം നീണ്ടതോടെ മുഖ്യമന്ത്രി ഒന്നും സംസാരിക്കാതെ വേദി വിട്ടിരുന്നു. അന്നേദിവസം പങ്കെടുത്ത അഞ്ചോളം പരിപാടികളില്‍ മുഖ്യമന്ത്രി അധികം സംസാരിക്കാനും തയാറായില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പരിപാടികളുടെ നടപടി ക്രമങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്.
ഇതു കൂടാതെ മുഖ്യമന്ത്രിയുടെ ആരോഗ്യം ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാരും മുന്നോട്ടുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിപാടികളുടെ എണ്ണം കുറയ്ക്കാതെ നീണ്ട പ്രസംഗങ്ങള്‍ ഒഴിവാക്കി പരമാവധി പരിപാടികളില്‍ പങ്കെടുക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനായി പരമാവധി പദ്ധതികളും പണി പൂര്‍ത്തിയായ പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ ഉദ്ഘാടനങ്ങളും പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശം എല്ലാ വകുപ്പുകള്‍ക്കും നേരത്തെ തന്നെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളിലും ഉദ്ഘാടനങ്ങള്‍ പൊടിപൊടിക്കുകയാണ്.
മുഖ്യമന്ത്രിയുടെ സാന്നിധ്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രിക്ക് നിന്നു തിരിയാന്‍ സമയം ലഭിക്കാത്തതും. എല്ലാ ജില്ലകളിലും വരും ദിവസങ്ങളിലും മുഖ്യമന്ത്രിക്ക് പരിപാടികളുണ്ട്. മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പദ്ധതികളുടെയെല്ലാം ഉദ്ഘാടനങ്ങള്‍ തുടരുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും വകുപ്പു ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഓട്ടപ്പാച്ചിലുമാണ്.
Keywords: Chief Minister inaugurated more programs, Thiruvananthapuram, News, UDF, Politics, Oommen Chandy, Pinarayi vijayan, Inauguration, Lok Sabha, Election, Kerala.