മകന് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല; നിരാശനായ പിതാവ് ജീവനൊടുക്കി

 


പൂനെ: (www.kvartha.com 31.05.2017) മകന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ (എച്ച് എസ് സി ) പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവ് ജീവനൊടുക്കി. വിശ്വംഭര്‍ മാധവന്‍ പിള്ള(48) യാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചത്. പൂനെയിലെ പിമ്പ്രി പ്രദേശത്ത് ബുധനാഴ്ചയായിരുന്നു സംഭവം.

ഇക്കഴിഞ്ഞ എച്ച് എസ് സി പരീക്ഷയില്‍ മകന് 71 ശതമാനം മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പിതാവ് ഇതില്‍ തീര്‍ത്തും നിരാശനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 10 -ാം ക്ലാസ് പരീക്ഷയില്‍ മകന്‍ 91 ശതമാനം മാര്‍ക്ക് നേടി സ്‌കൂളിലെ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള കുട്ടിയായി മാറിയിരുന്നു.

അതുകൊണ്ട് തന്നെ എച്ച് എസ് സി പരീക്ഷയിലും മകന് കൂടുതല്‍ മാര്‍ക്ക് ലഭിക്കുമെന്ന് പിള്ള പ്രതീക്ഷിച്ചിരുന്നതായും മകന്റെ മാര്‍ക്കറിഞ്ഞ പിള്ള ബഹളം വെക്കുകയും നിരാശനായ ശേഷം മുറിയില്‍ പോയി മരിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മകനെ ഡോക്ടറാക്കണമെന്നായിരുന്നു പിള്ളയുടെ ആഗ്രഹമെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.


മകന് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല; നിരാശനായ പിതാവ് ജീവനൊടുക്കി


Summary: Disappointed by his son’s performance in the Higher Secondary Certificate (HSC) exams, a man from Pimpri committed suicide, the police said on Wednesday.Vishwambhar Madhavan Pillay, 48, was unhappy when his son scored 71% in junior college
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia