വ്യാജ ബിരുദം: തോമര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 16/06/2015) വ്യാജ നിയമ ബിരുദ കേസില്‍ അറസ്റ്റിലായ ഡെല്‍ഹി മുന്‍ മന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് കുമാര്‍ യാദവാണ് ജാമ്യാപേക്ഷ പിന്‍വലിക്കാന്‍ തോമറിനെ അനുവദിച്ചത്. അതേസമയം കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാനുള്ള സ്വാതന്ത്ര്യവും തോമറിന് നല്‍കിയിട്ടുണ്ട്.

വ്യാജ ബിരുദം: തോമര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചുവ്യാജ ബിരുദം നേടിയ സംഭവം വിവാദമായതോടെ തോമറിനെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. തിങ്കളാഴ്ച തോമറിന്റെ പോലീസ് കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി കോടതി നീട്ടിയിരുന്നു.

 ചതി, വ്യാജ രേഖ കെട്ടിച്ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി കഴിഞ്ഞ ചൊവ്വാഴ്ചയാണ് തോമറിനെ ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

Also Read: 
തുണിയലക്കാന്‍പോയ യുവതി അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചു

Keywords:   Fake degree case: Tomar withdraws bail plea,  Arrest, Court, Controversy, Police, Custody, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia