Follow KVARTHA on Google news Follow Us!
ad

നിരീക്ഷണമേര്‍പെടുത്തിയ യുവതിയും മോഡിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത്

ഗുജറാത്ത് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍New Delhi, Gujarat, Police, Raid, District Collector, Inauguration, Bangalore, National,
ഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍. 2009 മുതല്‍ ഗുജറാത്ത് പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന യുവതിയോടൊപ്പം നരേന്ദ്രമോഡി നില്‍ക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. 24 മണിക്കൂര്‍ നിരീക്ഷിക്കാന്‍ ഉത്തരവിട്ട പെണ്‍കുട്ടിയുടെ ടെലഫോണ്‍ നമ്പറും ഇ-മെയിലും ചോര്‍ത്താനും അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഉത്തരവിട്ടിരുന്നു.

സര്‍ക്കാര്‍ നിയമ വിരുദ്ധമായി നിരീക്ഷിക്കാന്‍ ഉത്തരവിട്ട പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്ന് മോഡി പറഞ്ഞിരുന്നു. എന്നാല്‍ ആ വാദമാണ് പുറത്തുവിട്ട ചിത്രങ്ങളിലൂടെ പൊളിഞ്ഞിരിക്കുന്നത്. ഗുലൈല്‍ ഡോട് കോം എന്ന വെബ് പോര്‍ട്ടലാണ് ചിത്രം പുറത്തുവിട്ടത്.

2005 ല്‍ കച്ചിലെ ഹില്‍ ഗാര്‍ഡന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ അവസരത്തില്‍ മോഡി യുവതിയുമായി  സംസാരിച്ചു നില്‍ക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്.

ബാംഗ്ലൂര്‍ സ്വദേശിനിയും ആര്‍ക്കിടെക്റ്റുമായ മാധുരിയുടെ ചിത്രം മുഖം മറച്ചാണ് പോര്‍ട്ടല്‍ പുറത്തു വിട്ടിരിക്കുന്നത്.  കൂടിക്കാഴ്ചയില്‍ മോഡിയുടെ ഇ-മെയില്‍ ഐഡിയും ഫോണ്‍ നമ്പരും  പെണ്‍കുട്ടിയ്ക്ക് കൈമാറിയിരുന്നു.

കൂടാതെ അന്ന് രാത്രി മാധുരി മോഡിയുടെ ടെന്റില്‍ കഴിഞ്ഞതായും  അന്ന് കച്ച് കളക്ടറായിരുന്ന പ്രദീപ് ശര്‍മയുടെ വെളിപ്പെടുത്തലോടെയാണ്  ഗുലൈല്‍ ചിത്രം പുറത്തുവിട്ടത്.

മോഡിയും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ സസ്‌പെന്‍ഡ്ചെയ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥനാണ് പ്രദീപ് ശര്‍മ. ഇദ്ദേഹം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

യുവതിയോടൊപ്പമുള്ള മോഡിയുടെ ചിത്രങ്ങള്‍ അടങ്ങിയ സി.ഡി പ്രദീപ് ശര്‍മ്മയുടെ കൈയ്യില്‍ ഉണ്ടെന്ന സംശയം കാരണം മോഡി ശര്‍മയെ കള്ളക്കേസില്‍ കുടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതായി ശര്‍മ ആരോപിച്ചിരുന്നു. മാത്രമല്ല യുവതി മോഡിയുമായി തനിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം ഇ-മെയില്‍ ഐഡിയും ഫോണ്‍ നമ്പറും തനിക്ക് നല്‍കിയിട്ടുണ്ടെന്ന് കാണിച്ച്  തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും ശര്‍മ ആരോപിച്ചു.

ഇതേതുടര്‍ന്ന് പെണ്‍കുട്ടി തന്ന നമ്പറിലേക്ക് വിളിച്ചപ്പോള്‍ മോഡി ഉപയോഗിക്കുന്ന നമ്പറാണെന്ന് വ്യക്തമായെന്നും ശര്‍മ പറഞ്ഞു.
മാത്രമല്ല, മോഡിയും യുവതിയും തമ്മിലുള്ള ബന്ധം അറിയാനിടയായതോടെ അവര്‍ തമ്മില്‍ സംസാരിക്കുന്ന ഫോട്ടോ തന്റെ കൈവശം ഉണ്ടെന്ന് തെറ്റിദ്ധരിച്ച് വീട്ടില്‍ റെയ്ഡ് നടത്തിയെന്നും ശര്‍മ ആരോപിക്കുന്നു.

ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍  സി.ബി.ഐ അന്വേഷിക്കണം വോണമെന്നാവശ്യപ്പെട്ടാണ് പ്രദീപ് ശര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയെയും, തന്നെയും അന്യായമായി നിരീക്ഷിച്ചതും, മൊബൈല്‍ സംഭാഷണം ടാപ്പ് ചെയ്തതും ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശര്‍മ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഡിസംബര്‍
ആദ്യവാരത്തില്‍ കേസ്  പരിഗണിക്കും.


Website releases photos of Modi with woman, New Delhi, Gujarat, Police, Raid, District Collector,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഓണ്‍ലൈന്‍ പരാതികള്‍ കൂടുതല്‍ കാസര്‍കോട്ട്; പരാതിക്കാരെ പൊരിവെയിലത്ത് കാണും: ഉമ്മന്‍ചാണ്ടി

Keywords: Website releases photos of Modi with woman, New Delhi, Gujarat, Police, Raid, District Collector, Inauguration, Bangalore, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment