Follow KVARTHA on Google news Follow Us!
ad

ദേശാഭിമാനിക്ക് പിഴവു പറ്റി? നടപടി ആര്‍ക്കെതിരെയെന്ന് ആശയക്കുഴപ്പം, തര്‍ക്കം

ചാക്ക് രാധാകൃഷ്ണന്റെ ഹോട്ട ഗ്രൂപ്പിന്റെ പരസ്യം ദേശാഭിമാനിയി പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് പത്രത്തിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ Thiruvananthapuram, CPM, Hotel, Deshabhimani, News Paper, Advertisement,
തിരുവനന്തപുരം: ചാക്ക് രാധാകൃഷ്ണന്റെ ഹോട്ടല്‍ ഗ്രൂപ്പിന്റെ പരസ്യം ദേശാഭിമാനിയില്‍  പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് പത്രത്തിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ ചിലര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വന്‍ പ്രചാരണം. എന്നാല്‍ പരസ്യം പിടിക്കാന്‍ ചുമതലപ്പെട്ട മാര്‍ക്കറ്റിംഗ് വിഭാഗം വലിയ തുകയ്ക്കു പരസ്യം പിടിക്കുക മാത്രമാണു ചെയ്തതെന്നും പത്രത്തിന്റെ നയവും നിലപാടും നോക്കി അത് സ്വീകരിക്കണോ, വേണ്ടയോ എന്നു തീരുമാനിക്കേണ്ടിയിരുന്നത് എഡിറ്റോറിയല്‍ വിഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സൂര്യ ഹോട്ടല്‍ ഗ്രൂപ്പ് ഉടമ വി.എം രാധാകൃഷ്ണന്റെ ചിത്രത്തോടു കൂടിയ പരസ്യം സിപിഎം പ്ലീനത്തിന് ആശംസ അര്‍പിച്ചു പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദം ദേശാഭിമാനിക്കുള്ളില്‍ കത്തിപ്പിടിച്ചിരിക്കുകയാണ്. പത്രത്തിലെ മാര്‍ക്കറ്റിംഗുകാര്‍ തന്നെ വന്നു കണ്ടു ചോദിച്ചപ്പോഴാണ് പരസ്യം കൊടുത്തതെന്നും അങ്ങോട്ട് ദേശാഭിമാനിയെ സമീപിച്ചതല്ലെന്നും ചാക്ക് രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങളില്‍ പാര്‍ട്ടി പ്ലീനത്തിന്റെ ശോഭ കെടുത്തുന്ന രീതിയില്‍  പരസ്യത്തെക്കുറിച്ചുള്ള വിവാദം വന്നതോടെ ദേശാഭിമാനിയിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിന്നു ചിലരെ മാറ്റി മുഖം രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണെന്നു സൂചനയുണ്ട്. അങ്ങനെ മാര്‍ക്കറ്റിംഗുകാരെ മാത്രം ഒറ്റപ്പെടുത്തി നടപടിയെടുക്കാന്‍ തുനിയുന്നതു ശരിയല്ലെന്ന പ്രതീതി പരത്താന്‍ ദേശാഭിമാനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തന്നെയാണ് നടപടിയെക്കുറിച്ച് വന്‍ അഭ്യൂഹം പരത്തുന്നത്.

പാര്‍ട്ടിയില്‍ ദേശാഭിമാനിയുടെ ചുമതലയുള്ള  ഇ.പി ജയരാജന്‍, ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി.വി ദക്ഷിണാ മൂര്‍ത്തി, ചീഫ് ന്യൂസ് എഡിറ്റര്‍ പി.പി അബൂബക്കര്‍ എന്നീ പ്രമുഖരൊന്നും അറിയാതെയാണ് സൂര്യാ ഗ്രൂപ്പിന്റെ പരസ്യം വന്നത്. സാധാരണ പരസ്യം പിടിക്കുമ്പോഴോ, അത് പ്രസിദ്ധീകരിക്കുമ്പോഴോ ഉന്നത തലങ്ങളില്‍  അറിയിക്കേണ്ടതില്ല. എന്നാല്‍ രാധാകൃഷ്ണനെപ്പോലെ വിവാദത്തില്‍ നില്‍ക്കുന്നയാളുടെ ഫോട്ടോ വച്ച് അയാളുടെ സ്ഥാപനത്തിന്റെ പരസ്യം ശേഖരിക്കുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും കാണിക്കേണ്ട ജാഗ്രത ഉണ്ടായില്ല എന്ന വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ദേശാഭിമാനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പ്രത്യേകിച്ചും പാര്‍ട്ടി പ്ലീനത്തിന് ആശംസ അര്‍പിക്കുന്ന പരസ്യം, ഒന്നാം പേജില്‍ നല്‍കുമ്പോള്‍ അത് ആരുടേതാണ് എന്ന് അറിയാന്‍ ചീഫ് എഡിറ്റര്‍ക്കുള്‍പെടെ ബാധ്യതയുണ്ടായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാധാകൃഷ്ണനെതിരെ വിജിലന്‍സ് കേസുകള്‍ ഉണ്ട് എന്നതു മാത്രമല്ല അയാളിപ്പോള്‍ ശശീന്ദ്രന്‍ കൊലക്കേസിലെ മുഖ്യ പ്രതികൂടിയാണ്.

പാര്‍ട്ടി പ്ലീനവുമായി ദേശാഭിമാനി പരസ്യത്തെ ബന്ധിപ്പിച്ച് വന്‍ വിവാദമാക്കുന്നതില്‍ ചാനലുകളെ പ്രേരിപ്പിച്ചതിനു പിന്നില്‍ ആരാണെന്ന അന്വേഷണം സിപിഎം തുടങ്ങിയിട്ടുണ്ട്. അതിനു സമാന്തരമായാണു ദേശാഭിമാനിക്കുള്ളിലെ നടപടി നീക്കം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Related News:
കൂസലില്ലാതെ സിപിഎം, ദേശാഭിമാനിക്ക് പരസ്യം വാങ്ങിയതിലെ വിവാദം ചായക്കോപ്പയിലെ കാറ്റ്
Keywords: Thiruvananthapuram, CPM, Hotel, Deshabhimani, News Paper, Advertisement, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment