മെ­ഡി­സി­റ്റി പ്ര­ദേശ­ത്ത് സ­മരം: ഹര്‍­ജി ചൊ­വ്വാഴ്ച പ­രി­ഗ­ണി­ക്കും

 


മെ­ഡി­സി­റ്റി പ്ര­ദേശ­ത്ത് സ­മരം: ഹര്‍­ജി ചൊ­വ്വാഴ്ച പ­രി­ഗ­ണി­ക്കും
കൊ­ച്ചി: കൊച്ചിന്‍ മെഡിസിറ്റി പദ്ധതി പ്രദേശത്ത് സി.പി.എം നേതൃത്വത്തിലെ കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂനിയന്‍ പ്രഖ്യാപിച്ച സമരം തടയണമെ ഹരജി ഹൈക്കോ­ട­തി ചൊ­വ്വാഴ്ച പരിഗണിക്കും. ചൊ­വ്വാഴ്ച രാവിലെ ന­ട­ക്കുന്ന സമരം തടയ­ണ­മെ­ന്ന ഹര്‍­ജി ഇന്നലെ പരിഗണിച്ചെങ്കിലും സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. പൊ­ലിസിനും യൂനിയനും പ്രത്യേക ദൂതന്‍ മുഖേന അ­ടിയന്ത­ര നോട്ടീസ് നല്‍കാന്‍ ഉത്ത­ര­വിട്ട ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് കെ. ഹരിലാല്‍ എന്നിവരടങ്ങു ഡിവിഷന്‍ബെഞ്ച് ഹ­രജി മാറ്റുകയായി­രുന്നു.

മിച്ചഭൂമി കൈയേറ്റ സമരത്തിന്റെ ഭാഗമായി മെഡിസിറ്റി പ്രദേ­ശ­ത്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് സമരം ഉദ്ഘാടനം ചെയ്യുത്. ഈ പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണം ആവശ്യ­പ്പെട്ടാണ് പദ്ധതി നിര്‍മാതാക്കളായ കൊച്ചി മെഡിസിറ്റി ടവേഴ്‌സ് ലിമിറ്റ­ഡ് കോടതിയെ സമീപിച്ചത്. വിദേശമലയാളികളുടെ നേതൃത്വത്തിലുള്ള 13 കമ്പനികളുമായി ചേര്‍് പദ്ധതി നടപ്പാക്കാന്‍ ധാരണാപത്രം ഒ­പ്പിട്ടതായും 1000 കിടക്കകളുള്ള ആശുപത്രിയാണ് ഇവിടെ നിര്‍മിക്കു­തെന്നും ഹരജി­ക്കാര്‍ ആ­വ­ശ്യ­പ്പൈട്ടു. 127.02 ഏക്കറിലാണ് പദ്ധതി നടപ്പാക്കുത്. തങ്ങള്‍ ഇതുവരെ വയല്‍ നികത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി­യിട്ടില്ല. സര്‍ക്കാറിന്റെ അനുമതിയില്ലാതെ വയല്‍ നികത്തി­ല്ലെന്നും ഹര്‍ജിയില്‍ ചൂ­ണ്ടി­ക്കാട്ടി.

Keywords: Kerala, Kochi, Kerala state agriculture workers, Union, Malayalam News, Kerala Vartha, CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia