ഇന്റര്‍നെറ്റ് വിപ്ലവം വന്നതോടെ ഇ-മണലും, ഇ-ടിക്കറ്റും, ഇ-ടോയ്ലറ്റുമെല്ലാം എല്ലാ മലയാളികള്‍ക്കും സുപരിചിതമായി. ഇനി ബാര്‍ബര്‍ഷോപ്പുകളും, റബര്‍ ടാപ്പിങ്ങും വരെ 'ഇ' ആയി മാറാന്‍ നാളേറെയില്ല. ഇന്റര്‍നെറ്റ് മലയാളികള്‍ക്ക് സുപരിചിതമായതോടെ പ്രധാനപ്പെട്ട ക്രയവിക്രയങ്ങളെല്ലാം ഇന്റര്‍നെറ്റ് മുഖേനയാണ് കേരളത്തില്‍ നടക്കുന്നത്. ഇനി ഈ 'ഇ' ഇല്ലെങ്കില്‍ പല കാര്യങ്ങള്‍ക്കും പണികിട്ടുമെന്നതും ഉറപ്പ്. റെയില്‍വേ ടിക്കറ്റുകള്‍, വിമാന, ബസ് ടിക്കറ്റുകള്‍, ആപ്ലിക്കേഷന്‍ ഫോമുകള്‍, അപേക്ഷകള്‍ അയയ്ക്കുന്നത്, പി എസ് സി ഇന്‍ഫര്‍മേഷന്‍സ് തുടങ്ങിയ ഒട്ടനേകം കാര്യങ്ങള്‍ ഇന്റര്‍നെറ്റ് വഴിയായി മാറി.
കേരളത്തിലെ ബാറുകള്‍ അഞ്ചുമണിക്ക് ശേഷം തുറക്കുക എന്ന കോടതി വിധി നിലവില്‍ വന്നാല്‍ ഇ-ബാര്‍ അല്ലെങ്കില്‍ ഇ-പെഗ്ഗ് സംവിധാനവും കേരളത്തില്‍ നിലവില്‍ വന്നേക്കാം. ഒരു പാവപ്പെട്ടവന് ഇപ്പോള്‍ ചെറിയൊരു കൂരകെട്ടണമെങ്കില് പോലും ഇന്റര്‍നെറ്റിന്റേയോ കമ്പ്യൂട്ടറിന്റേയോ സഹായം ആവശ്യമായി വന്നിരിക്കുകയാണ്. വീടിന്റെ പ്ലാന്‍ മുതല്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടം വരെ ഈ 'ഇ'യുടെ സഹായം ആവശ്യമായി മാറിയിരിക്കുകയാണ്. മലയാളികള്‍ വീട് വയ്ക്കാന്‍ സ്ഥലം കണ്ടു പിടിക്കുന്നത് ഗൂഗിള്‍ എര്‍ത്ത് വഴിയായി മാറി. ഇത് കൂടുതലായും ഉപയോഗിക്കുന്നത് പ്രവാസി മലയാളികള്‍.
ത്രീഡി മാക്സ്, കാഡ് തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ പ്രാബല്യത്തില്‍ വന്നതോടെ വീടിന്റെ പ്ലാന്‍ വരയ്ക്കുന്നത് കമ്പ്യൂട്ടറിന്റെ സഹായത്തോടെയായിമാറി. ഇത് കൂടാതെ വീട് വയ്ക്കുന്നതിന് അനുമതി തേടുന്നതിന് പഞ്ചായത്തിലോ, മുന്‍സിപ്പാലിറ്റിയിലോ, കോര്‍പ്പറേഷനിലോ പോയാല്‍ അവിടേയും ഇ സംവിധാനം. 'ഇ' സംവിധാനത്തെക്കുറിച്ച് അറിയാത്തവര്‍ക്ക് പഠിക്കാനും പണം ചിലവഴിക്കാനും നിരവധി അക്ഷയ സെന്ററുകളും മുക്കിന് മുക്കിന് സ്ഥാപിച്ചിട്ടുണ്ട്.
ഇനി വീട് പണിയാനുള്ള മണലിന്റെ കാര്യം. ഇത്രയും കാലം പുഴയില്‍ നിന്നും തോടുകളില്‍ നിന്നുമാണ് മണലെടുത്ത് ജനങ്ങള്‍ വീടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചിരുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ രംഗത്ത് വന്നതോടെ അതിന്റെ പേര് അനധികൃത മണലെടുപ്പ് എന്നായി മാറി. പിന്നെ അനധികൃത മണല്‍ എടുത്താല്‍ പോലീസ്് കേസായി. എന്നുകരുതി മലയാളികളുടെ വീട് നിര്‍മ്മാണത്തിന് യാതൊരു മിതത്വവും വന്നിട്ടില്ല. പണമുള്ളവന് ഇപ്പോഴും മണിമാളികകള്‍ കെട്ടിപ്പടുക്കുന്നു. അല്ലാത്തവന് 'ഇ' സംവിധാനത്തില്‍ അകപ്പെട്ട് ചക്രശ്വാസം വലിക്കുന്നു. മണലെടുക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി തേടുക എന്ന രീതി നിലവില്‍ വന്നു. കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ലഭിക്കുന്നതിനാണ് ഇ-മണല്‍ സംവിധാനം നിലവില്‍ വന്നത്.
ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്താല്‍ മാത്രമേ ഇപ്പോള്‍ വേഗത്തില്‍ മണല്‍ ലഭിക്കുകയുള്ളൂ. ഇങ്ങനെ കാത്തിരുന്ന് ഇ-മണല്‍ ലഭിക്കുമ്പോഴേക്കും പലര്രും കെട്ടുപണിക്കാരെ കിട്ടാത്ത അവസ്ഥയിലുമാകും. ഇനി കെട്ടുപണിക്കാരെ കിട്ടിയാല്‍ അവര്‍ക്ക് ദിവസം 500 മുതല്‍ 700 രൂപവരെയാണ് കൂലി. അത് 'ഇ' കൂലിയായി കൊടുക്കാമെന്നു വച്ചാല്‍ ഉടമസ്ഥന് ഇടികിട്ടുന്നത് തന്നെ മിച്ചം. കേരളത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മണല്‍ കൊണ്ടുവരുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്നാണ് സര്‍ക്കാരും അധികൃതരും പറയുന്നത്.
എന്നാല്‍ അത്തരത്തില്‍ മണല്‍ കൊണ്ടുവന്നാല്‍ ചെക്പോസ്റ്റിലും, പോലീസുകാര്‍ക്കും കൊടുക്കണം 'ഇ'-കൈക്കൂലി. ഇത്തരത്തില്‍ ഇ-മണല്‍ സംവിധാനം നടപ്പാക്കിയശേഷം വീടുനിര്മ്മാണമടക്കമുള്ള പ്രവൃത്തികള്‍ നടത്താന്‍ സാധാരണക്കാര്‍ വളരെയധികം ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. ഇ-മണല്‍ സംവിധാനം നിലവില്‍ വന്നതോടെ ചില കടവുകളില്‍ തൊഴിലാളികളുടെ കൂലിവര്‍ദ്ധന പ്രശ്നവും ലോറി വാടക പ്രശ്നങ്ങളും ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്. എങ്കിലും ക്യൂ സമ്പ്രദായത്തില്‍ തന്നെ അപേക്ഷകര്‍ക്ക് മണല്‍ എത്തിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ അന്യസംസ്ഥാനത്ത് നിന്ന് മണല്‍ കൊണ്ടുവരാവുന്നതാണ്. ഇക്കാര്യത്തില്‍ പോലീസ്, വില്ലേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ചെക്പോസ്റ്റുകളില്‍ ഒഴിഞ്ഞ കീശയുമായിരിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തില്ലെങ്കില്‍ നല്ല 'ഇ'-ഇടി കിട്ടുമെന്ന് മേല്‍ത്തട്ടിലെ അധികാരികള്‍ക്ക് ഇന്നും അറിയില്ല. എല്ലാ അടിയും കൊള്ളാന്‍ മലയാളികളിലെ സാധാരണക്കാര്‍ എന്ന ചെണ്ടകള്‍ മാത്രം. എല്ലാ അടിയും വാങ്ങുന്ന ഈ ചെണ്ടകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് ഇടിയും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
-ജോസഫ് പ്രിയന്
കേരളത്തിലെ ബാറുകള്‍ അഞ്ചുമണിക്ക് ശേഷം തുറക്കുക എന്ന കോടതി വിധി നിലവില്‍ വന്നാല്‍ ഇ-ബാര്‍ അല്ലെങ്കില്‍ ഇ-പെഗ്ഗ് സംവിധാനവും കേരളത്തില്‍ നിലവില്‍ വന്നേക്കാം. ഒരു പാവപ്പെട്ടവന് ഇപ്പോള്‍ ചെറിയൊരു കൂരകെട്ടണമെങ്കില് പോലും ഇന്റര്‍നെറ്റിന്റേയോ കമ്പ്യൂട്ടറിന്റേയോ സഹായം ആവശ്യമായി വന്നിരിക്കുകയാണ്. വീടിന്റെ പ്ലാന്‍ മുതല്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടം വരെ ഈ 'ഇ'യുടെ സഹായം ആവശ്യമായി മാറിയിരിക്കുകയാണ്. മലയാളികള്‍ വീട് വയ്ക്കാന്‍ സ്ഥലം കണ്ടു പിടിക്കുന്നത് ഗൂഗിള്‍ എര്‍ത്ത് വഴിയായി മാറി. ഇത് കൂടുതലായും ഉപയോഗിക്കുന്നത് പ്രവാസി മലയാളികള്‍.
ത്രീഡി മാക്സ്, കാഡ് തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ പ്രാബല്യത്തില്‍ വന്നതോടെ വീടിന്റെ പ്ലാന്‍ വരയ്ക്കുന്നത് കമ്പ്യൂട്ടറിന്റെ സഹായത്തോടെയായിമാറി. ഇത് കൂടാതെ വീട് വയ്ക്കുന്നതിന് അനുമതി തേടുന്നതിന് പഞ്ചായത്തിലോ, മുന്‍സിപ്പാലിറ്റിയിലോ, കോര്‍പ്പറേഷനിലോ പോയാല്‍ അവിടേയും ഇ സംവിധാനം. 'ഇ' സംവിധാനത്തെക്കുറിച്ച് അറിയാത്തവര്‍ക്ക് പഠിക്കാനും പണം ചിലവഴിക്കാനും നിരവധി അക്ഷയ സെന്ററുകളും മുക്കിന് മുക്കിന് സ്ഥാപിച്ചിട്ടുണ്ട്.
ഇനി വീട് പണിയാനുള്ള മണലിന്റെ കാര്യം. ഇത്രയും കാലം പുഴയില്‍ നിന്നും തോടുകളില്‍ നിന്നുമാണ് മണലെടുത്ത് ജനങ്ങള്‍ വീടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചിരുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ രംഗത്ത് വന്നതോടെ അതിന്റെ പേര് അനധികൃത മണലെടുപ്പ് എന്നായി മാറി. പിന്നെ അനധികൃത മണല്‍ എടുത്താല്‍ പോലീസ്് കേസായി. എന്നുകരുതി മലയാളികളുടെ വീട് നിര്‍മ്മാണത്തിന് യാതൊരു മിതത്വവും വന്നിട്ടില്ല. പണമുള്ളവന് ഇപ്പോഴും മണിമാളികകള്‍ കെട്ടിപ്പടുക്കുന്നു. അല്ലാത്തവന് 'ഇ' സംവിധാനത്തില്‍ അകപ്പെട്ട് ചക്രശ്വാസം വലിക്കുന്നു. മണലെടുക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി തേടുക എന്ന രീതി നിലവില്‍ വന്നു. കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ലഭിക്കുന്നതിനാണ് ഇ-മണല്‍ സംവിധാനം നിലവില്‍ വന്നത്.
ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്താല്‍ മാത്രമേ ഇപ്പോള്‍ വേഗത്തില്‍ മണല്‍ ലഭിക്കുകയുള്ളൂ. ഇങ്ങനെ കാത്തിരുന്ന് ഇ-മണല്‍ ലഭിക്കുമ്പോഴേക്കും പലര്രും കെട്ടുപണിക്കാരെ കിട്ടാത്ത അവസ്ഥയിലുമാകും. ഇനി കെട്ടുപണിക്കാരെ കിട്ടിയാല്‍ അവര്‍ക്ക് ദിവസം 500 മുതല്‍ 700 രൂപവരെയാണ് കൂലി. അത് 'ഇ' കൂലിയായി കൊടുക്കാമെന്നു വച്ചാല്‍ ഉടമസ്ഥന് ഇടികിട്ടുന്നത് തന്നെ മിച്ചം. കേരളത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മണല്‍ കൊണ്ടുവരുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്നാണ് സര്‍ക്കാരും അധികൃതരും പറയുന്നത്.
എന്നാല്‍ അത്തരത്തില്‍ മണല്‍ കൊണ്ടുവന്നാല്‍ ചെക്പോസ്റ്റിലും, പോലീസുകാര്‍ക്കും കൊടുക്കണം 'ഇ'-കൈക്കൂലി. ഇത്തരത്തില്‍ ഇ-മണല്‍ സംവിധാനം നടപ്പാക്കിയശേഷം വീടുനിര്മ്മാണമടക്കമുള്ള പ്രവൃത്തികള്‍ നടത്താന്‍ സാധാരണക്കാര്‍ വളരെയധികം ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. ഇ-മണല്‍ സംവിധാനം നിലവില്‍ വന്നതോടെ ചില കടവുകളില്‍ തൊഴിലാളികളുടെ കൂലിവര്‍ദ്ധന പ്രശ്നവും ലോറി വാടക പ്രശ്നങ്ങളും ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്. എങ്കിലും ക്യൂ സമ്പ്രദായത്തില്‍ തന്നെ അപേക്ഷകര്‍ക്ക് മണല്‍ എത്തിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ അന്യസംസ്ഥാനത്ത് നിന്ന് മണല്‍ കൊണ്ടുവരാവുന്നതാണ്. ഇക്കാര്യത്തില്‍ പോലീസ്, വില്ലേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ചെക്പോസ്റ്റുകളില്‍ ഒഴിഞ്ഞ കീശയുമായിരിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തില്ലെങ്കില്‍ നല്ല 'ഇ'-ഇടി കിട്ടുമെന്ന് മേല്‍ത്തട്ടിലെ അധികാരികള്‍ക്ക് ഇന്നും അറിയില്ല. എല്ലാ അടിയും കൊള്ളാന്‍ മലയാളികളിലെ സാധാരണക്കാര്‍ എന്ന ചെണ്ടകള്‍ മാത്രം. എല്ലാ അടിയും വാങ്ങുന്ന ഈ ചെണ്ടകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് ഇടിയും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
-ജോസഫ് പ്രിയന്
Keywords: Article, Police, Sand, Bribe, Internet.