Nigel Farage | 7 തവണയും തോറ്റു; എട്ടാമത്തെ ശ്രമത്തിൽ ആദ്യമായി എംപിയായി; യു കെ തിരഞ്ഞെടുപ്പിൽ വേറിട്ടൊരു വ്യക്തി; തോൽവികളിൽ പതറരുതെന്ന് പാഠം 

 

 
Nigel
Nigel


തീവ്ര വലതുപക്ഷക്കാരനെന്ന് അറിയപ്പെടുന്ന നൈജൽ ഫാരേജ് 1994 നും 2005 നും ഇടയിൽ ഏഴ് വ്യത്യസ്ത അവസരങ്ങളിൽ പാർലമെൻ്റിലേക്ക് മത്സരിച്ചിരുന്നു 

ലണ്ടൻ: (KVARTHA) വലതുപക്ഷ പാർട്ടിയായ റിഫോം യുകെയുടെ സ്ഥാപകനും നേതാവുമായ നൈജൽ ഫാരേജ് തൻ്റെ എട്ടാം ശ്രമത്തിൽ യുകെയിൽ ആദ്യമായി പാർലമെൻ്റിലേക്ക് ജയിച്ചു. മുമ്പ് യൂറോപ്യൻ പാർലമെൻ്റിൽ അംഗമായിരുന്ന ഫാരേജ്, ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന് പിന്നിലെ പ്രേരകശക്തികളിൽ ഒരാളായിരുന്നു, അദ്ദേഹത്തിൻ്റെ പാർട്ടി ബ്രെക്സിറ്റ് പാർട്ടി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ റിഫോം യുകെ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

എസെക്‌സിലെ ക്ലാക്‌ടണിൽ നിന്നാണ് ഫാരേജ് വിജയിച്ചത്. 2017 മുതൽ എസെക്സിലെ തീരദേശ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കൺസർവേറ്റീവ് സ്ഥാനാർത്ഥി ഗിൽസ് വാറ്റ്ലിംഗിനെതിരെ 46 ശതമാനം വോട്ട് നേടിയാണ് ഫാരേജിന്റെ വിജയം. അദ്ദേഹം 21,225 വോട്ടുകൾ നേടിയപ്പോൾ വാട്ട്‌ലിംഗിന് 12,820 വോട്ടുകൾ ലഭിച്ചു, 8,405 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. 

യുകെയിൽ വർധിച്ചുവരുന്ന കുടിയേറ്റത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന റിഫോം യുകെ ആശ്ചര്യകരമാംവിധം ശക്തമായ പ്രകടനമാണ് തിരഞ്ഞെപ്പിൽ കാഴ്ചവെച്ചത്. നാല് പാർലമെൻ്റ് സീറ്റുകൾ നേടിയ പാർട്ടി 14% വോട്ട് വിഹിതം നേടിയത് ഏവരെയും ഞെട്ടിച്ചു. രാജ്യത്തുടനീളം കൺസർവേറ്റീവുകളുടെ കനത്ത പരാജയത്തിൽ ആഹ്ലാദിക്കുന്ന ഫാരേജ്, താൻ ഒരിക്കൽ അംഗമായിരുന്ന പാർട്ടിക്കെതിരെ ആഞ്ഞടിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ അവസാനത്തിൻ്റെ തുടക്കമാണിതെന്ന് ഫാരേജ് പറഞ്ഞു.

ഒരിക്കൽ വിജയിക്കാൻ സാധിക്കും 

തീവ്ര വലതുപക്ഷക്കാരനെന്ന് അറിയപ്പെടുന്ന നൈജൽ ഫാരേജ് 1994 നും 2005 നും ഇടയിൽ ഏഴ് വ്യത്യസ്ത അവസരങ്ങളിൽ പാർലമെൻ്റിലേക്ക് മത്സരിച്ചെങ്കിലും അപ്പോഴെല്ലാം പരാജയപ്പെടുകയായിരുന്നു. തോൽവികളിൽ പതറാതെ ഒടുവിൽ വിജയം കരസ്ഥമാക്കാനായി. പരാജയം വിജയത്തിലേക്കുള്ള വഴിയിലെ ഒരു ഘട്ടം മാത്രമാണ്. തോൽവികളിൽ നിന്ന് പഠിക്കാനും മുന്നോട്ട് പോകാനും ധൈര്യം കാണിക്കുക. നിങ്ങൾക്ക് തീർച്ചയായും വിജയിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തെ വിജയത്തെ വിദഗ്ധർ വിലയിരുത്തുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia