Woman shot by man | യുവതിയെ സഹപാഠി പിന്തുടര്‍ന്ന് വെടിവെച്ചതായി പരാതി; 'തടിച്ചുകൂടിയവർക്ക് നേരെ തോക്ക് ചൂണ്ടി യുവാവ് രക്ഷപെട്ടു'
Jun 25, 2022, 21:47 IST
ഗുരുഗ്രാം: (www.kvartha.com) യുവതിയെ സഹപാഠി പിന്തുടര്‍ന്ന് വെടിവെച്ചതായി പരാതി. ശനിയാഴ്ച രാവിലെ ഐഎംടി മനേസറില്‍ വെച്ചാണ് സംഭവം. വെടിയേറ്റ യുവതി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണെന്നും അവരുടെ നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. ഐഎംടി മനേസര്‍ ഏരിയയില്‍ ജോലിക്ക് പോയതായിരുന്നു യുവതി. രാവിലെ 8.50 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
താന്‍ ഐഎംടി മനേസറിലെ ബസ്‌കുഷ്ലയില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണെന്നും സെക്ടര്‍ എട്ടിലെ ഒരു സ്വകാര്യ കംപനിയില്‍ ജോലി ചെയ്യുകയാണെന്നും ഗാസിയാബാദ് സ്വദേശിനിയായ യുവതി പരാതിയില്‍ പറയുന്നു. 'ഞാന്‍ ഓഫീസിലേക്ക് പോകുമ്പോള്‍ എന്റൊപ്പം പത്താം ക്ലാസില്‍ പഠിച്ചിരുന്ന ഒരാള്‍ മോടോര്‍ സൈക്കിളില്‍ വന്ന് എന്നോട് സംസാരിക്കാന്‍ തുടങ്ങി, പക്ഷെ ഞാന്‍ കേള്‍ക്കാന്‍ തയ്യാറായില്ല. എന്നാലവന്‍ സംസാരിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഞാന്‍ കുറച്ച് ദൂരെ മാറിയപ്പോള്‍, അവന്‍ ഒരു തോക്ക് പുറത്തെടുത്ത് എന്റെ കഴുത്തില്‍ വെച്ചു. എന്നിട്ട് അയാള്‍ എന്റെ തലയുടെ പിന്‍ഭാഗത്ത് വെടിവച്ചു. ബുള്ളറ്റ് എന്റെ കഴുത്തിന് മുകളില്‍ അല്‍പ്പം തട്ടി, അതോടെ ബോധരഹിതനായി', യുവതി പറയുന്നു.
'സഹപാഠിക്ക് തന്നോട് പ്രണയമുണ്ടായിരുന്നു, എന്നാല്‍ പലതവണ നിരസിച്ചിരുന്നു. ഞാന്‍ അവനെ സ്‌നേഹിക്കുന്നില്ലെന്നും എന്നെ പിന്തുടരരുതെന്നും അവനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. മുമ്പ് ഇതേ ചൊല്ലി ഞങ്ങള്‍ പലതവണ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്', യുവതി പൊലീസിനോട് പറഞ്ഞു.
വെടിവെപ്പിനെക്കുറിച്ച് വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഐഎംടി മനേസര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സംഭവസ്ഥലത്തേക്ക് എത്തിയതായി പൊലീസ് പറഞ്ഞു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താന്‍ ഗാസിയാബാദിലെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രതി തന്നോടൊപ്പം പഠിച്ചിരുന്നതായും കുറച്ചുകാലമായി ഇയാള്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.
യുവതിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ആളുകള്‍ കൂടിയപ്പോഴേക്കും യുവാവിന് ബൈക് സ്റ്റാര്‍ട് ആക്കാനായില്ല. തടിച്ചുകൂടിയ ചിലര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം മറ്റൊരു മോടോര്‍ സൈകിള്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. യുവാവിനെ താമസിയാതെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
താന്‍ ഐഎംടി മനേസറിലെ ബസ്‌കുഷ്ലയില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണെന്നും സെക്ടര്‍ എട്ടിലെ ഒരു സ്വകാര്യ കംപനിയില്‍ ജോലി ചെയ്യുകയാണെന്നും ഗാസിയാബാദ് സ്വദേശിനിയായ യുവതി പരാതിയില്‍ പറയുന്നു. 'ഞാന്‍ ഓഫീസിലേക്ക് പോകുമ്പോള്‍ എന്റൊപ്പം പത്താം ക്ലാസില്‍ പഠിച്ചിരുന്ന ഒരാള്‍ മോടോര്‍ സൈക്കിളില്‍ വന്ന് എന്നോട് സംസാരിക്കാന്‍ തുടങ്ങി, പക്ഷെ ഞാന്‍ കേള്‍ക്കാന്‍ തയ്യാറായില്ല. എന്നാലവന്‍ സംസാരിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഞാന്‍ കുറച്ച് ദൂരെ മാറിയപ്പോള്‍, അവന്‍ ഒരു തോക്ക് പുറത്തെടുത്ത് എന്റെ കഴുത്തില്‍ വെച്ചു. എന്നിട്ട് അയാള്‍ എന്റെ തലയുടെ പിന്‍ഭാഗത്ത് വെടിവച്ചു. ബുള്ളറ്റ് എന്റെ കഴുത്തിന് മുകളില്‍ അല്‍പ്പം തട്ടി, അതോടെ ബോധരഹിതനായി', യുവതി പറയുന്നു.
'സഹപാഠിക്ക് തന്നോട് പ്രണയമുണ്ടായിരുന്നു, എന്നാല്‍ പലതവണ നിരസിച്ചിരുന്നു. ഞാന്‍ അവനെ സ്‌നേഹിക്കുന്നില്ലെന്നും എന്നെ പിന്തുടരരുതെന്നും അവനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. മുമ്പ് ഇതേ ചൊല്ലി ഞങ്ങള്‍ പലതവണ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്', യുവതി പൊലീസിനോട് പറഞ്ഞു.
വെടിവെപ്പിനെക്കുറിച്ച് വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഐഎംടി മനേസര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സംഭവസ്ഥലത്തേക്ക് എത്തിയതായി പൊലീസ് പറഞ്ഞു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താന്‍ ഗാസിയാബാദിലെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രതി തന്നോടൊപ്പം പഠിച്ചിരുന്നതായും കുറച്ചുകാലമായി ഇയാള്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.
യുവതിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ആളുകള്‍ കൂടിയപ്പോഴേക്കും യുവാവിന് ബൈക് സ്റ്റാര്‍ട് ആക്കാനായില്ല. തടിച്ചുകൂടിയ ചിലര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം മറ്റൊരു മോടോര്‍ സൈകിള്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. യുവാവിനെ താമസിയാതെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Latest-News, National, Top-Headlines, Woman, Complaint, Shoot, Arrested, Police, ‘He pulled out a gun, put it on my neck’: Woman shot at by former schoolmate who was stalking her.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.