New Pandemic | 'മറ്റൊരു മഹാമാരി വരുന്നു, ലോകത്ത് എപ്പോൾ വേണമെങ്കിലും പടരാൻ സാധ്യത'; ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്
Mar 25, 2024, 10:34 IST
ന്യൂഡെൽഹി: (KVARTHA) ലോകത്ത് മറ്റൊരു മഹാമാരിയുടെ ഭീഷണി ഉയർന്നുവരുന്നു. കോവിഡ് പടർന്നുപിടിച്ച് നാല് വർഷത്തിന് ശേഷം വീണ്ടും അപകട സൂചനയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഒരു മഹാമാരി ലോകമെമ്പാടും എപ്പോൾ വേണമെങ്കിലും പടരാൻ സാധ്യതയുണ്ടെന്ന് അതികൃതർ വ്യക്തമാക്കി. യുകെയിലെ പകർച്ചവ്യാധി വിദഗ്ധർ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസിനെക്കുറിച്ചും മറ്റൊരു മഹാമാരിക്ക് കാരണമാകുന്നതിനുള്ള സാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
'അടുത്ത മഹാമാരി വളരെ അടുത്താണ്. ഇത് രണ്ട് വർഷത്തിനുള്ളിൽ വരാം അല്ലെങ്കിൽ 20 വർഷം എടുത്തേക്കാം. അല്ലെങ്കിൽ ഇതിലും ദൈർഘ്യമുണ്ടാകാം. എന്നാൽ നമ്മൾ ജാഗ്രത പാലിക്കണം. ഇത് തടയാൻ എല്ലാ തലങ്ങളിലും നാം ജാഗ്രത പുലർത്തുകയും തയ്യാറാകുകയും പ്രവർത്തിക്കുകയും വേണം. ഇത് വലിയ നാശത്തിന് കാരണമാകും', ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ക്ലിനിക്കൽ ലക്ചറർ ഡോ. നതാലി മക്‌ഡെർമോട്ട് പറഞ്ഞു.
പരിസ്ഥിതിയെ നശിപ്പിക്കുന്നത് പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടോ?
ലോകമെമ്പാടുമുള്ള പരിസ്ഥിതി വാദികൾ ആഗോളതാപനത്തെക്കുറിച്ചും പരിസ്ഥിതിയെ നശിപ്പിക്കുന്നതിനെക്കുറിച്ചും ആശങ്കാകുലരാണ്. ആഗോളതാപനവും വനനശീകരണവും വൈറസുകളോ ബാക്ടീരിയകളോ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കടക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ആമസോണിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും നടക്കുന്ന വനനശീകരണം മൃഗങ്ങളെയും പ്രാണികളെയും മനുഷ്യവാസകേന്ദ്രങ്ങളിലേക്ക് അടുപ്പിക്കുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, വർദ്ധിച്ചുവരുന്ന താപനില, യൂറോപ്പിൻ്റെ ചില ഭാഗങ്ങളിൽ മുമ്പ് ബാധിക്കാതിരുന്ന ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ക്രിമിയൻ കോംഗോ ഹെമറാജിക് ഫീവർ (CCHF) തുടങ്ങിയ കൊതുകിലൂടെയും മറ്റ് പ്രാണികൾ പരത്തുന്ന വൈറസിലൂടെയും പകരുന്ന രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജീവിതത്തിലൊരിക്കൽ മാത്രമേ കോവിഡ് പോലെയുള്ള മഹാമാരി ഉണ്ടാകാറുള്ളൂ എന്ന് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത് മാറുകയാണ്. കൊറോണ ബാധിച്ച് ലോകത്താകമാനം ആറ് ദശലക്ഷത്തിലധികം മരണങ്ങൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു. എന്നാൽ നാല് പതിറ്റാണ്ടിനുള്ളിൽ മാത്രമാണ് ഈ മഹാമാരി വെളിച്ചത്തുവന്നത്. 2020 മാർച്ച് 11 ന് കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചു. 1981-ൽ തിരിച്ചറിഞ്ഞ എച്ച്ഐവി/എയ്ഡ്സ് ആഗോളതലത്തിൽ 36 ദശലക്ഷം മരണങ്ങൾക്ക് കാരണമായി. 1968-ൽ ഹോങ്കോംഗ് മഹാമാരി ഏകദേശം ഒരു ദശലക്ഷം മരണത്തിന് കാരണമായി. 1918-ലെ സ്പാനിഷ് പനി 50 ദശലക്ഷം ആളുകളെ കൊന്നൊടുക്കി.
'അടുത്ത മഹാമാരി വളരെ അടുത്താണ്. ഇത് രണ്ട് വർഷത്തിനുള്ളിൽ വരാം അല്ലെങ്കിൽ 20 വർഷം എടുത്തേക്കാം. അല്ലെങ്കിൽ ഇതിലും ദൈർഘ്യമുണ്ടാകാം. എന്നാൽ നമ്മൾ ജാഗ്രത പാലിക്കണം. ഇത് തടയാൻ എല്ലാ തലങ്ങളിലും നാം ജാഗ്രത പുലർത്തുകയും തയ്യാറാകുകയും പ്രവർത്തിക്കുകയും വേണം. ഇത് വലിയ നാശത്തിന് കാരണമാകും', ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ക്ലിനിക്കൽ ലക്ചറർ ഡോ. നതാലി മക്‌ഡെർമോട്ട് പറഞ്ഞു.
പരിസ്ഥിതിയെ നശിപ്പിക്കുന്നത് പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടോ?
ലോകമെമ്പാടുമുള്ള പരിസ്ഥിതി വാദികൾ ആഗോളതാപനത്തെക്കുറിച്ചും പരിസ്ഥിതിയെ നശിപ്പിക്കുന്നതിനെക്കുറിച്ചും ആശങ്കാകുലരാണ്. ആഗോളതാപനവും വനനശീകരണവും വൈറസുകളോ ബാക്ടീരിയകളോ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കടക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ആമസോണിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും നടക്കുന്ന വനനശീകരണം മൃഗങ്ങളെയും പ്രാണികളെയും മനുഷ്യവാസകേന്ദ്രങ്ങളിലേക്ക് അടുപ്പിക്കുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, വർദ്ധിച്ചുവരുന്ന താപനില, യൂറോപ്പിൻ്റെ ചില ഭാഗങ്ങളിൽ മുമ്പ് ബാധിക്കാതിരുന്ന ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ക്രിമിയൻ കോംഗോ ഹെമറാജിക് ഫീവർ (CCHF) തുടങ്ങിയ കൊതുകിലൂടെയും മറ്റ് പ്രാണികൾ പരത്തുന്ന വൈറസിലൂടെയും പകരുന്ന രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജീവിതത്തിലൊരിക്കൽ മാത്രമേ കോവിഡ് പോലെയുള്ള മഹാമാരി ഉണ്ടാകാറുള്ളൂ എന്ന് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത് മാറുകയാണ്. കൊറോണ ബാധിച്ച് ലോകത്താകമാനം ആറ് ദശലക്ഷത്തിലധികം മരണങ്ങൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു. എന്നാൽ നാല് പതിറ്റാണ്ടിനുള്ളിൽ മാത്രമാണ് ഈ മഹാമാരി വെളിച്ചത്തുവന്നത്. 2020 മാർച്ച് 11 ന് കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചു. 1981-ൽ തിരിച്ചറിഞ്ഞ എച്ച്ഐവി/എയ്ഡ്സ് ആഗോളതലത്തിൽ 36 ദശലക്ഷം മരണങ്ങൾക്ക് കാരണമായി. 1968-ൽ ഹോങ്കോംഗ് മഹാമാരി ഏകദേശം ഒരു ദശലക്ഷം മരണത്തിന് കാരണമായി. 1918-ലെ സ്പാനിഷ് പനി 50 ദശലക്ഷം ആളുകളെ കൊന്നൊടുക്കി.
Keywords: Pandemic, Experts, Health, Lifestyle, New Delhi, Plague, Covid, WHO, Virus, Epidemic, London, Global Warming, Bacteria, Amazon, Africa, Deforestation, HIV, Aids, Experts Warn Next Pandemic Could Strike Anytime: Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.